You are here:

Mathrubhumi

27 വര്‍ഷം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. രാഷ് ട്രീയലേഖകനായും നിയമകാര്യലേഖകനായും കോളമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1936 ല്‍ വടക്കാഞ്ചേരിയിലെ പുഴങ്കര വീട്ടില്‍ വട്ടപ്പറമ്പില്‍ നാരായണമേനോന്റെയും പി.തങ്കമ്മയുടെയും മകനായി ജനിച്ചു. മഹാരാജാസ് കോളേജിലും ലോ കോളേജിലും വിദ്യാഭ്യാസം. ചെറുപ്പത്തിലേ രാഷ്ട്രീയപ്രവര്‍ത്തനവും ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനവും നടത്തിപ്പോന്നു. 1961 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. അച്ഛന്‍ നാരായണമേനോന്‍ ദീനബന്ധുവില്‍ പത്രപ്രവര്‍ത്തകനായിരുന്നു. മലയാള പത്രപ്രവര്‍ത്തനത്തിലെ നിരവധി പുതിയ പ്രവണതകള്‍ക്ക് തുടക്കം കുറിച്ചത് രാജനായിരുന്നു. എസ്.എസ്.എല്‍.സി റാങ്ക് നേതാക്കളുമായുള്ള അഭിമുഖം ആദ്യമായി റിപ്പോര്‍ട്ട് ആക്കിയതാണ്  അതിലൊന്ന്. നിരവധി സ്‌കൂപ്പുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. പരിസ്ഥിതി......  

തൃശ്ശൂര്‍ ഞെരുവിശ്ശേരിയില്‍ 1916 മെയ് 13 ന് ജനിച്ചു. പത്രപ്രവര്‍ത്തകനും കവിയും സാഹിത്യ ഗവേഷകനും ഭാഷാപണ്ഡിതനും അക്കാഡമിഷ്യനും രാഷ്ട്രീയചിന്തകനും ആയിരുന്നു. കവിത, നാടകം, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം, ശാസ്ര്ത പഠനം തുടങ്ങിയ മേഖലകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചു. തൃപ്പുണിത്തുറ സംസ്‌കൃത കോളേജ്, കാലടി സംസ്‌കൃത സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. എം.ലിറ്റ് ഉള്‍പ്പെടെയുള്ള ബിരുദങ്ങളും പതിനെട്ടോളം ദേശീയ-വിദേശഭാഷകളില്‍ അറിവും നേടി. 1942 ല്‍ അധ്യാപക  ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ഒളിവില്‍ 'സ്വതന്ത്രഭാരതം' പത്രം പ്രസിദ്ധപ്പെടുത്തി.  പിന്നീട് മദ്രാസ് കൃസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ കോളേജ് എന്നിവിടങ്ങളില്‍ ലക്ചറര്‍ ആയി. 1952 ല്‍ മാതൃഭൂമി പത്രാധിപസമിതിയില്‍ അംഗമായി. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ആയിരുന്നു ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നത്. 1968 മുതല്‍ 1978 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്റ്ററായിരുന്നു. അഖില വിജ്ഞാനകോശം ആദ്യവോളിയത്തിന്റെ എഡിറ്ററായിരുന്നു. പിന്നീട് മാതൃഭൂമി ചീഫ് എഡിറ്ററായി. യുഗപ്രഭാത് എന്ന ഹിന്ദി മാസികയുടെയും കുങ്കുമം വാരികയുടെയും എഡിറ്ററായിരുന്നിട്ടുണ്ട്്. കേരള പത്രപ്രവര്‍ത്തകയൂണിയന്റെ ആദ്യകാല പ്രസിഡന്റായിരുന്നു........ 

പെരുമ്പാവൂര്‍ വേങ്ങൂര്‍ ആക്കപ്പിള്ളില്‍ രാമന്‍പിള്ളയുടെയും കല്ല്യേലില്‍ പാറുക്കുട്ടിഅമ്മയുടെയും  മകന്‍. ജനനം : 1930 ആഗസ്ത് 10. ആലുവ യു.സി.കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും എറണാകുളം ലോകോളേജിലുമായി പഠനം.സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങള്‍ നേടി. നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹിസ്ലോപ് കോളേജില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷന്‍ ഹൈദരാബാദില്‍ നടത്തിയ ജേര്‍ണലിസം ഓറിയന്റേഷന്‍ കോഴ്‌സില്‍ പങ്കെടുത്തും ഡിപ്ലോമ നേടി. മാതൃഭൂമിയില്‍ 1953-ല്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. സീനിയര്‍ സബ്എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍.......

കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ഡ്യപ്യൂട്ടി എഡിറ്ററുമായിരുന്ന ടി.വേണുഗോപാല്‍ (82) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ബേപ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം രാത്രി ഒന്‍പത് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

കോഴിക്കോട് സാമൂതിരി കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1952 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന അദ്ദേഹം 1988 വരെ മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചു.

സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക വികസന മാധ്യമ മേഖലകളില്‍ നിസ്തുലസേവനം നടത്തിയ.....

Sanjayan was M.R. Nair in real life, that is Mannikoth Ramunni Nair. Born in Othayoth family in Thiruvangad near Thalassery on June 13,1903. M.R. Nair became a journalist after a short stint in a government department as clerk and as tutor in Malabar Christian College in Kozhikode. He wrote under the pseudonym Sanjayan. He was closely related with a journal called "Kerala Patrika" published from Kozhikode, where he lived after 1935.When Kozhikode he wrote for Mathrubhumi.....

Pages