You are here:

Stalwarts of Journalism from Kerala

Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.

 പ്രമുഖ പത്രപ്രവര്‍ത്തകനും പ്രസാര്‍ഭാരതി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുു ജോര്‍ജ് വര്‍ഗീസ് (വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐ.യുടെ കോ  ഓര്‍ഡിനേറ്റിങ് എഡിറ്ററായാണ് വിരമിച്ചത്. ലോക്‌സഭ പ്രസ് അഡൈ്വസറി കമ്മിറ്റി സെക്രട്ടറി, പ്രസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മീഡിയാ  സ്റ്റഡീസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ചെയര്‍മാന്‍ എീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. റാന്നി സെന്റ് തോമസ് കോളേജില്‍ അധ്യാപകനായിരിക്കേയാണ് ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി എത്തിയത്. പന്തളം എന്‍.എസ്.എസ്. കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എിവിടങ്ങളിലായിരുു വിദ്യാഭ്യാസം. തുമ്പമ വലിയവീട്ടില്‍ ബതാനിയയില്‍ പരേതരായ വി.ജി. ജോര്‍ജിന്‍േറയും ശോശാമ്മയുടേയും...

പഴയകാല പത്രപ്രവര്‍ത്തകരുടെ  ശ്രേണിയില്‍ അംഗമാണ് ഇ.എന്‍.ഗോദവര്‍മ്മ.  ഗ്രന്ഥശാലാപ്രവര്‍ത്തകന്‍, സഹകാരി, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തി. കോട്ടയം കാരാപ്പുഴ ഇളയകോവിലകത്ത് ലക്ഷ്മി അംബിക  നമ്പിഷ്ടാതിരി അമ്മയുടേയും തിരുവല്ല തോട്ടാശ്ശേരി ഇല്ലത്ത് ഗോപാലന്‍ നമ്പൂതിരിയുടേയും അഞ്ചാമത്തെ മകനായി 1927 ഡിസംബര്‍ 12-നാണ് ജനനം.

  10.10.1948ല്‍ തിരുവനന്തപുരത്തിനു സമീപത്തുള്ള മലയിന്‍കീഴ് മാടിയില്‍ ശങ്കരപിള്ള -സരസമ്മ ദമ്പതികളുടെ മകനായി ജനിച്ചു. യൂണിവേഴ്‌സിറ്റി ഈവനിംഗ് കോളേജ്, മൈസൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.  ചരിത്രത്തില്‍ ബിരുദാന്തര ബിരുദം യോഗ്യത.  മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്ന പി.ഗോവിന്ദപിള്ളയുടെ പി.എയായിട്ടാണ് പത്രരംഗത്തെ തുടക്കം.  പിന്നീട് ദേശാഭിമാനിയില്‍ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു.  വിദേശ മലയാളികള്‍ക്കുവേണ്ടി കേരള & ഫോറിന്‍ റിവ്യൂ ദൈ്വവാരിക കുറച്ചുകാലം പ്രസിദ്ധീകരിച്ചു.  അതിനുശേഷം മാതൃഭൂമിയുടെ  തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പാര്‍ട്ട്‌ടൈം ലേഖകനായി.  1985ല്‍  മാതൃഭൂമിയില്‍ സ്ഥിരം ലേഖകനായി.  അതിനു മുമ്പ് 'കേരളരാജ്യം' എന്ന സായാഹ്ന പത്രത്തിലെ തിരുവനന്തപുരത്തെ അക്രഡിറ്റ് ലേഖകനായിരുന്നു ........

ജി.കെ.നായര്‍ 

ഔദ്യോഗിക ജീവിതത്തില്‍ സാഹസികത മുഖമുദ്രയാക്കിയ പത്രപ്രവര്‍ത്തകനാണ് ഗോപാലകൃഷ്ണന്‍ നായര്‍ എന്ന ജി.കെ.നായര്‍. ഡെമോക്രാറ്റിക് വേള്‍ഡില്‍  1983ലാണ്  പത്രപ്രവര്‍ത്തനമാരംഭിക്കുന്നത്.  പിന്നീട് ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്നുള്ള ജെറുസലേം സ്റ്റാറിലേക്ക് കുടിയേറി.  17 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ജോലിചെയ്യുകയും ചെയ്തിട്ടുണ്ട്. 1987ല്‍ യു.എന്‍.ഐ ദല്‍ഹി ബ്യൂറോക്കും ലണ്ടനിലെ കംപാസ് ന്യൂസ് ഫീച്ചേഴ്‌സിനും വേണ്ടി ഫിജിയിലെ പട്ടാള അട്ടിമറി കവര്‍ചെയ്തു.  ഇതിനെ തുടര്‍ന്ന് ഫിജി സര്‍ക്കാര്‍ ഗോപാലകൃഷ്ണന്‍നായരെ കരിംപട്ടികയില്‍പ്പെടുത്തി നോട്ടപ്പുള്ളിയാക്കി.  ദ്വീപിലെ നന്ദിയില്‍ ഒളിവില്‍പോയ നായരെ ഫിജിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് അന്ന് ഫിജിയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന മലയാളിയായ ടി.പി. ശ്രീനിവാസനാണ്.  ജി.കെ.നായരുടെ ഇതു സംബന്ധിച്ച നിരവധി ലേഖനങ്ങളും റിപ്പോര്‍ട്ടുകളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെരുന്നു. 1990ലെ ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും തുടര്‍ സംഭവങ്ങളും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി...... 

പത്രപ്രവര്‍ത്തന രംഗത്തെ സാഹസികതകള്‍ അനുഭവ സമ്പത്തായുള്ള പത്രപ്രവര്‍ത്തകനാണ് പെരിക്കഞ്ചേരി ഗോപിയെന്ന പി.ഗോപി.  ജീവന്‍ പണയംവച്ചും വാര്‍ത്തയുടെ പൊരുളറിയാനും തിരശീലക്കുപിന്നിലെ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാനും ഗോപി പണിയെടുത്തിട്ടുണ്ട്.  1970കളിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ വയനാട്ടിലും കണ്ണൂരിലുമെല്ലാം പോലീസ് നടത്തിയ വേട്ട, നക്‌സലൈറ്റ് നേതാവ് വര്‍ഗീസിന്റെ കൊലപാതകം, സാമുദായിക നിറം നല്‍കപ്പെട്ട ചില രാഷ്ട്രീയ കലാപങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാന്‍ സാഹസികമായി നടത്തിയ ശ്രമങ്ങള്‍  ഗോപിയുടെ പത്രപ്രവര്‍ത്തന ജീവിതത്തിലെ അനുഭവങ്ങളായി രേഖപ്പെടുത്തേണ്ടതാണ്.  അക്രമി സംഘങ്ങളില്‍ നിന്നും പോലിസിന്റെ വെടിയുണ്ടകളില്‍ നിന്നും  അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്.
അപ്പുനായരുടേയും കുഞ്ഞിക്കുട്ടിയമ്മയുടേയും പുത്രനായി 1937 നവംബര്‍ 15നാണ് കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട്ഗോപിയുടെ ജനനം.  കോഴിക്കോട് ഗണപത് ഹൈസ്‌കൂള്‍, സ്‌കോളര്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.....

മാതൃഭൂമിയിലെ  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് എം.ഗോപിനാഥ് എന്ന ഗോപി പഴയന്നൂര്‍. 1945-ല്‍ തൃശൂര്‍ ജില്ലയിലെ പഴയന്നൂരാണ് ജനിച്ചത്.  അച്ഛന്‍ രാമമാരാര്‍, അമ്മ കൊച്ചമ്മിണി.  തൃശൂര്‍ സെന്റ്‌തോമസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദംനേടിയ ശേഷം ചങ്ങനാശ്ശേരി എന്‍.എസ്.എസ്സില്‍ നിന്ന് മലയാളത്തില്‍ എം.എ പാസ്സായി.  

N.Gopinathan Nair, born in a middle class family in a suburb of Kollam town is remembered by most Keralites as Janayugom Gopi. He was the founding editor of Janayugom Rashtriya Vaarika, the weekly that preceded Janayugom newspaper.  He completed his schooling in Kollam and Intermediate in Trivandrum.   He then went to American College, Madurai where he read Chemistry. Madurai, throbbing with the sound and fury of the nationalist movement, pushed young Gopi into student politics. He became the Speaker of the College Union Cabinet.  From then there was no doubt in his mind. He was part of the Independence Movement . He read Gandhi, Nehru and other leaders of that time. He decided that politics was his arena and that his contribution towards fighting for the country would be with his pen. After graduating he went straight to Madras and joined the Indian Express....... 

P Govinda Pillai (Parameswaran Pillai Govinda Pillai), also known as PG, is a  rare intellectual amongst the journalists of Kerala.  Political observer, Parliamentarian, author, orator, linguist, media critic, and philosopher - he is first and foremost a communist who profoundly assimilates and promulgates proletarian theory and above all lives it. He is highly enterprising and relentlessly industrious. Born to Parameswaran Pillai and Parukutty Amma in a middle class family of Pulluvazhi, near Perumbavoor, Ernakulam district, he mastered almost all subjects ranging from astrophysics to spirituality. 

മൂന്നു പതിറ്റാണ്ടിലേറെ മാധ്യമ പ്രവര്‍ത്തകനായിരുന്നു. പത്തുവര്‍ഷം ആകാശവാണിയിലും ഇരുപതുവര്‍ഷം ഇന്ത്യന്‍ എക്‌സ്പ്രസ്, ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ഇന്ത്യ ടുഡേ, പയനീയര്‍ പ്രസിദ്ധീകരണങ്ങളിലും ജോലി ചെയ്തു. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ചെന്നൈയില്‍ സീനിയര്‍ എഡിറ്ററായി മലയാളം, തമിഴ്, തെലുഗു പതിപ്പുകളുടെ ചുമതല വഹിച്ചു. കൊച്ചിയില്‍ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സിലും പ്രവര്‍ത്തിച്ചു. മലയാള മനോരമ, കേരള കൗമുദി, മലയാളം ന്യൂസ്, ഇന്ത്യ ടുഡെ  പ്രസിദ്ധീകരണങ്ങളില്‍ കോളം എഴുതിയിട്ടുണ്ട്. മംഗളവാദ്യം, ഒരു നിഷ്ഫലമായ മരണം, വാഴ്ചയും വീഴ്ചയും, കാലക്ഷേപം, K.Karunakaran- a political biography, A wasted death-The rise and fall of Rajan Pillai, Seshan an Intimate story,Vararuchi's Children: Aspects Of Kerala......

വി.ആര്‍.ഗോവിന്ദനുണ്ണിക്ക് മുഖവുര വേണം.  മാതൃഭൂമിയില്‍ എം.ടി.യുടേയും എന്‍.വി.യുടേയും പത്രാധിപത്യശോഭയില്‍ സഹപത്രാധിപരായിരുന്നുവെങ്കിലും പുറംലോകം അധികം അറിയപ്പെടാതിരിക്കാന്‍ പ്രത്യേകം മനസ്സുവച്ച പത്രപ്രവര്‍ത്തകനാണ്.  പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റേയും വാരാന്തപ്പതിപ്പിന്റേയും സ്വതന്ത്ര ചുമതല വഹിച്ചിരുന്നപ്പോഴും അണിയറയിലിരുന്ന് പല യുവഎഴുത്തുകാരേയും അക്ഷര വെളിച്ചത്തിലെത്തിക്കുന്നതില്‍ ഗോവിന്ദനുണ്ണി പങ്കുവഹിച്ചിട്ടുണ്ട്.

Humour , culture and politics existed harmoniously in the thoughts and writings of one of Mathrubhumi’s best reporters C. Harikumar, who unfortunately passed away at the age of 52.  He belonged to Adoor, and was related to well known humour writer E.V.Krishna Pillai and comedy actor Adoor Bhasi. Harikumar’s humour column earlier in Mathrubumi weekend edition gave a hint of the relationship.....

Hermann Gundert  was born in Stuttgart in  Germany on 4 February 1814. He became a missionary, scholar, and linguist. His name found a place in the history of Malayalam journalism as the one who started the first Malayalam newspaper, Rajyasamacharam in 1847 from Illikkunnu in Thalassery.
Gundert had left Germany at the age of 22 for missionary work in India.....

1919 ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ച വി.ടി. ഇന്ദുചൂഡന്‍ ചെറുപ്പത്തില്‍തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും കൊച്ചി പ്രജാമണ്ഡലത്തിന്റേയും സജീവ പ്രവര്‍ത്തകനായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് തീപ്പൊരി പ്രസംഗവുമായി നടന്ന ഇന്ദുചൂഡന്‍ നല്ല വായനക്കാരനും കലാ വിമര്‍ശകനും ചരിത്രഗവേഷകനുമായിരുന്നു ...

പത്രപ്രവര്‍ത്തന രംഗത്ത് പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും സുപരിചിതനാണ് ജമാല്‍ കൊച്ചങ്ങാടി എന്ന പി.ഇസെഡ്.മുഹമ്മദ് ജമാല്‍. മാധ്യമരംഗത്ത് മാത്രമല്ല പ്രൊഫഷണല്‍ നാടക രംഗത്തും സിനിമയിലും സംഭാവനകള്‍ നല്‍കിയിട്ടുള്ള തൂലികക്കുടമയാണ്.
സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന പി.എ.സൈനുദ്ദീന്‍ നൈനയുടേയും സുലേഖയുടേയും പുത്രനായി എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലാണ് ജമാലിന്റെ ജനനം. 1944 ഏപ്രില്‍ 30-ന്.

സമകാലിക മലയാള പത്രപ്രവര്‍ത്തനരംഗത്തെ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് എസ്.ജയചന്ദ്രന്‍ നായരുടേത്. 1939ല്‍ തിരുവനന്തപുരം ശ്രീവരാഹത്തില്‍ ജനനം. യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാഭ്യാസം. കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ 1957ല്‍ പുറത്തിറങ്ങിയ കൗമുദിയില്‍ പത്രപ്രവവര്‍ത്തനം തുടങ്ങി. 1961ല്‍ കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളശബ്ദത്തില്‍ ചേര്‍ന്നു. 1966 മുതല്‍ കേരളകൗമുദിയില്‍ പ്രവര്‍ത്തിച്ചു. 1975 ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പ് തുടങ്ങിയപ്പോള്‍ ആദ്യം സഹപത്രാധിപരും പിന്നീട് സഹപത്രാധിപരുമായി. 1997 മെയ് മുതല്‍ സമകാലികമലയാളം വാരികയുടെ പത്രാധിപര്‍. പത്രപ്രവര്‍ത്തനത്തിനുള്ള കെ.ബാലകൃഷ്ണന്‍ അവാര്‍ഡ്, കെ.സി.സബാസ്റ്റ്യന്‍ അവാര്‍ഡ്......

കെ.ജയചന്ദ്രന്‍

ആധുനിക മലയാള മാധ്യമപ്രവര്‍ത്തനത്തിന് മനുഷ്യമുഖം മാത്രമല്ല, പോരാട്ടമുഖവും നല്‍കിയ മാധ്യമപ്രവര്‍ത്തകനാണ് കെ.ജയചന്ദ്രന്‍. മലയാളത്തില്‍ മനുഷ്യാവകാശ ബോധത്തിലൂന്നിയ പത്രപ്രവര്‍ത്തന ശൈലി വാര്‍ത്തെടുത്ത, ഏറെ അസാധാരണത്വങ്ങളും അപൂര്‍വതകളുമുള്ള ഈ പത്രപ്രവര്‍ത്തകന്‍ അകാലത്തിലാണ് വിട്ടുപിരിഞ്ഞത്. കോഴിക്കോട് കായണ്ണയില്‍ കോമത്ത് കൃഷ്ണന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനായി 1951 ല്‍ ജയചന്ദ്രന്‍ ജനിച്ചു. കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം കലിക്കറ്റ് യൂണിവേഴ്‌സിറ്റി ജേണലിസം ആദ്യബാച്ചില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തരബിരുദം നേടി. പി.വി.ഗംഗാധരന്റെ ഷൂട്ട് എന്ന സിനിമാപ്രസിദ്ധീകരണത്തിലൂടെയാണ് മാധ്യമരംഗത്തേക്ക് കടക്കുന്നത്. 1979 ല്‍ മാതൃഭൂമിയില്‍ പാര്‍ട്ട് ടൈം ലേഖകനായി......

മൂന്നു പതിറ്റാണ്ടുകാലം  കേരള രാഷ്ട്രീയത്തിലെ ഉള്ളൊഴുക്കുകള്‍ മനസ്സിലാക്കുകയും ഉരുള്‍ പൊട്ടലുകള്‍ക്ക് സാക്ഷിയാകുകയും ചെയ്ത പത്രപ്രവര്‍ത്തകനാണ് പി.എസ്.ജോണ്‍. എ.പി.ഉദയഭാനു, പി.വി.തമ്പി തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ഡെമോക്രാറ്റിക് പബ്ലിക്കേഷന്‍സിന്റെ 'ദീനബന്ധുവി'ലും  ഡെമോക്രാറ്റിക് തിയേറ്റേഴ്‌സിലും എക്‌സ് - കമ്മ്യൂണിസ്റ്റ് ഫോറത്തിലും സക്രിയ സാന്നിദ്ധ്യമായിരുന്നു ജോണ്‍.  

1924 മെയ് 29ന് ജനിച്ച് തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത കെ.സി.ജോണ്‍ ആദ്യം തൊഴിലെടുക്കുന്നത് 1944 ലാണ്, ചെന്നൈയില്‍ പ്രതിരോധ വകുപ്പ് സ്ഥാപനത്തില്‍. പിന്നെ ബോംബെയില്‍ ക്ലാര്‍ക്കായി സ്ഥലംമാറി. ജോണിന്റെ സഹോദരന്‍ ജോസഫ് ജോണ്‍ അക്കാലത്ത് അവിടെ, കെ.എം.മുന്‍ഷി തുടക്കം കുറിച്ച സോഷ്യല്‍ വെല്‍ഫെയര്‍ എന്നൊരു വാരികയുടെ എഡിറ്റര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ജോണ്‍ പത്രപ്രവര്‍ത്തനത്തോട് അടുത്തു. ആദ്യ പത്രപ്രവര്‍ത്തനാനുഭവം ബി.ജി.ഹോര്‍ണിമേന്‍ സ്ഥാപക പത്രാധിപരായ ദ അഡ്വക്കേറ്റ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിലായിരുന്നു.  ആഴ്ചകള്‍ക്കകം പത്രം പൂട്ടി. തുടര്‍ന്ന് ജോണ്‍ ദ ഒറിയന്റ് പ്രസ് ഓഫ് ഇന്ത്യ എന്ന വാര്‍ത്താ ഏജന്‍സിയില്‍ റിപ്പോര്‍ട്ടറായി. അതാവട്ടെ, ഇന്ത്യ സ്വതന്ത്രമായതോടെ രാജ്യം വിട്ടു. പിന്നെയാണ് ദ ഫ്രീ  പ്രസ് ജേണലില്‍ ചേര്‍ന്നത്...... 

 ജോസ് 1965-ല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ  പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നതാണ്.  ജേര്‍ണലിസ്റ്റാവുകയെന്ന ഏക മോഹവുമായി ബിരുദപഠനം പൂര്‍ത്തിയാക്കാതെ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനാകുകയായിരുന്നു.  ദേശാഭിമാനി പത്രാധിപരായിരുന്ന വി.ടി.ഇന്ദുചൂഢനും കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പി.കെ.ഗോപാലകൃഷ്ണനും ചേര്‍ന്നു നടത്തിയിരുന്ന  ജഗല്‍സാക്ഷിയുടെ നടത്തിപ്പ് പാര്‍ട്ടി പിളര്‍പ്പിനെതുടര്‍ന്ന് ജോസ് ഏറ്റെടുത്തിരുന്നു.1968-ല്‍ പത്രാധിപന്മാര്‍ക്ക് പ്രസ് അക്രഡിറ്റേഷന്‍ നല്‍കാന്‍  തീരുമാനിച്ചപ്പോള്‍  പല പ്രമുഖ പത്രാധിപന്മാരോടൊപ്പം 22 വയസ്സുള്ള ജോസിനും അക്രഡിറ്റേഷന്‍ ലഭിച്ചു.....

സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമാണ് ജോസ് പനച്ചിപ്പുറം.  കോട്ടയം ജില്ലയിലെ വാഴൂര്‍ ആണ് സ്വദേശം.
ജനനം 1951 ആഗസ്ത് 24 ന്. ഇംഗ്ലീഷില്‍ എം.എ നേടിയ ശേഷം കേന്ദ്രസര്‍ക്കാറിന്റെ അക്കൗണ്ടന്റ ജനറല്‍ ഓഫീസില്‍ ഓഡിറ്ററായി അല്പകാലം ജോലി ചെയ്ത ശേഷം മലയാള മനോരമയില്‍ ചേര്‍ന്നു. ഇപ്പോള്‍ അസോസിയേറ്റ് എഡിറ്റര്‍. മൂന്നര പതിറ്റാണ്ടായി മനോരമ ദിനപത്രത്തില്‍ ബുധനാഴ്ച തോറും തരംഗങ്ങള്‍ എന്ന കോളം പനച്ചി എന്ന പേരില്‍ എഴുതിവരുന്നു. രണ്ട് പതിറ്റാണ്ടായി ഭാഷാപോഷിണിയില്‍ സ്‌നേഹപൂര്‍വം പനച്ചി എന്ന സാഹിത്യനര്‍മപംക്തിയും എഴുതുന്നു. ഈ ലേഖനങ്ങളുടെ സമാഹാരമായ സ്‌നേഹപൂര്‍വം പനച്ചി ക്ക് 2003 ല്‍ മികച്ച  ഹാസ്യസാഹിത്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ന്യൂസ് പേപ്പര്‍ ഡിസൈന്‍ സംബന്ധിച്ച പത്രകല്പന എന്ന കൃതി 2008ല്‍ പ്രസിദ്ധപ്പെടുത്തി.,,,, 

ജോസഫ് മുണ്ടശ്ശേരി(ജനനം1903 ജുലൈ 17- മരണം 1977 ഒക്‌റ്റോബര്‍ 25)യെ 1957 ലെ ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായും വിഭ്യാഭ്യാസപരിഷ്‌കര്‍ത്താവായും സാഹിത്യനിരൂപകനായും ആണു മിക്കവരും ഓര്‍ക്കുക. പക്ഷേ,  മുണ്ടശ്ശേരി തന്റെ  ജീവിതത്തിന്റെ നല്ലൊരുപങ്ക് ചെലവിട്ടത് പത്രപ്രവര്‍ത്തകനായാണ്. 

അരനുറ്റാണ്ടോളം പത്രപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ജോയ് ശാസ്താംപടിക്കല്‍. ഇതില്‍ നാല് പതിറ്റാണ്ടിലേറെ മലയാള മനോരമയിലാണ് പ്രവര്‍ത്തിച്ചത്. 

1938 ഒക്‌റ്റോബര്‍ അഞ്ചിന് തൃശ്ശൂരിലെ മണ്ണുത്തിയിലാണ് ജനിച്ചത്. ജെയിംസ് ജോയ്. ആദ്യ കാലത്ത് വിദ്യാര്‍ത്ഥിരംഗത്തും രാഷ് ട്രീയത്തിലും സജീവമായിരുന്നു. കെ.എസ്.പി.നേതാവും 1967 ല്‍ മന്ത്രിയുമായ മത്തായി മാഞ്ഞൂരാന്റെ കേരള പ്രകാശം പത്രത്തില്‍ വാര്‍ത്തകളെഴുതിയാണ് തൊഴില്‍രംഗത്തേക്ക് കടക്കുന്നത്. പിന്നീട് തൃശ്ശൂരില്‍ ടെലഗ്രാഫ് പത്രം തുടങ്ങിയപ്പോള്‍ അതിന്റെ സഹപത്രാധിപരായി. ഫാ. ജോസഫ് വടക്കന്റെ പത്രാധിപത്യത്തിലുള്ള 'തൊഴിലാളി'യിലും കുറെക്കാലം  സഹപത്രാധിപരായിരുന്നു.  ഇക്കാലത്ത് സിനിമാ നിരൂപണ രംഗത്തും ശ്രദ്ധ ചെലുത്തി.  കൂടാതെ കഥകളും കവിതകളും പ്രസിദ്ധപ്പെടുത്തി.  കോഴിക്കോട്ട് 'മലയാള മനോരമ യൂണിറ്റ് 1966 ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്നതിനു മാസങ്ങള്‍ മുന്‍പ് കോഴിക്കോട് ന്യൂസ് ബ്യൂറോയില്‍ കെ.ആര്‍. ചുമ്മാറിന്റെ സഹായിയായി പ്രവര്‍ത്തനം തുടങ്ങി. പിന്നീട് യൂണിറ്റ് ആരംഭിച്ചപ്പോള്‍ കുറെക്കാലം ന്യൂസ് ഡസ്‌കിലായിരുന്നു.  ......

ജോയ് തിരുമൂലപുരം

മലയാള മനോരമ, ദീപിക, മംഗളം, കേരള കൗമുദി തുടങ്ങിയ നിരവധി ദിനപത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രശസ്ത മാധ്യമപ്രവര്‍ത്തകനാണ്  ജോയ് തിരുമൂലപുരം.
കഴിഞ്ഞ നാലര ദാശാബ്ദത്തിനിടെ കേരളം കണ്ട മികച്ച പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് ജോയി തിരുമൂലപുരം. ഈ നാട്, മംഗളം ദിനപത്രങ്ങളുടെ എഡിറ്റോറിയല്‍ വിഭാഗങ്ങളുടെ ആദ്യ തലവനായിരുന്നു.ഇന്ത്യയിലെ ഏറ്റവും മികച്ച പത്രസംവിധാനത്തിന് രണ്ട് വര്‍ഷങ്ങളില്‍ രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയിട്ടുള്ള ഒരേയൊരു മലയാളി പത്രപ്രവര്‍ത്തകനാണ് ഇദ്ദേഹം.ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനുള്ള രാജ്യത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സ്‌റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് നേടിയ ആദ്യ മലയാളിയും ജോയി തിരുമൂലപുരമാണ്. 'ഇടമലക്കുടിയിലെ മുതുവാന്മാര്‍' എന്ന പരമ്പരയാണ് സ്‌റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് നേടിക്കൊടുത്തത്. 700 ഓളം ചെറുകഥ എഴുതിയിട്ടുണ്ട്.

Joy Varghese had journalism in his nerves, as son of noted journalist M.M.Varghese. M.M.Varghese had a long innings in Mathrubhumi Daily before he retired, but Joy Varghese died at the age of 54, when he was Chief of Mathrubhumi Alappuzha Bureau. Joy Varghese, like his father had an eye on the development of Alappuzha in his thoughts, talks and writings...

 

ദേശീയതലത്തില്‍തന്നെ ശ്രദ്ധേയനായ പത്രാധിപരാണ് കെ. ഗോപാലകൃഷ്ണന്‍. മലയാള മനോരമയുടെ ഡല്‍ഹി ബ്യൂറോയില്‍ മുഖ്യലേഖകനായും മാതൃഭൂമിയുടെയും ഇംഗഌഷ് പ്രസിദ്ധീകരണങ്ങളായ ഓണ്‍ലുക്കറിന്റെയും സണ്‍ഡെ മെയിലിന്റെയും പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Pages

Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.

നാനാമേഖലകളില്‍ പ്രശംസനീയമായ നേട്ടങ്ങള്‍ കൈവരിച്ച ബഹുമുഖപ്രതിഭയാണെങ്കിലും ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ആദ്യം മുതല്‍ ഒരു മുഴുവന്‍സമയ പത്രപ്രവര്‍ത്തകനാണ്. ചെണ്ടക്കാരനായും പാട്ടുകാരനായും കഥകളിക്കാരനായും  എഴുത്തുകാരനായും കവിയായും തിരക്കഥാകൃത്തായും ഹാസ്യരചയിതാവും ഗാനരചയിതാവായുമെല്ലാം പേരെടുത്ത പ്രതിഭാശാലിയാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി. 

സജീവ രാഷ്ട്രീയപ്രവര്‍ത്തകനും പ്രസംഗകനും കഴിവുറ്റ റിപ്പോര്‍ട്ടറും എഡിറ്ററും ആയിരുന്നു കെ.ആര്‍.ചുമ്മാര്‍. രാഷ്ട്രീയ നിരീക്ഷകന്‍, കോളമിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മനോരമ പത്രത്തില്‍ അദ്ദേഹം ശ്രീലന്‍ എന്ന...

 മൂന്നര  പതിറ്റാണ്ടിലേറെക്കാലം തുടര്‍ച്ചയായി റിപ്പോര്‍ട്ടിംഗ് രംഗത്ത് പ്രവര്‍ത്തിച്ചു. മലയാളമനോരമ കോഴിക്കോട് ന്യൂസ് ബ്യൂറോ ചീഫായിരുന്നു. ഇപ്പോള്‍ കോഴിക്കോട് യൂണിറ്റില്‍ അസി.എഡിറ്റര്‍.  ശ്രദ്ധേയമായ ഒട്ടനവധി അന്വേഷണാത്മക, വികസനോന്മുഖ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മാര്‍ക്ക്  തട്ടിപ്പിനെക്കുറിച്ച് 'വില്‍ക്കാനുണ്ട്് ബിരുദങ്ങള്‍' എന്ന ലേഖന പരമ്പര ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.  മുഹമ്മദ് അബ്ദുറഹിമാന്‍  സ്മാരക പുരസ്‌കാരം, റോട്ടറി ക്ലബിന്റെ കെ.പി.കേശവമേനോന്‍ അവാര്‍ഡ്, ജൂനിയര്‍ ചേംബര്‍ അവാര്‍ഡ്, സത്യസന്ധവും ധീരവുമായ പത്രപ്രവര്‍ത്തനത്തിനുള്ള ഇ.മൊയ്തുമൗലവി ഫൗïേഷന്‍ അവാര്‍ഡ്, സമഗ്രസംഭാവനക്കുള്ള ബി.വി.അബ്ദുല്ല കോയ ഫൗണ്ടേഷന്‍ അവാര്‍ഡ്, ദുബായ് മുഹമ്മദ് അബ്ദുറഹിമാന്‍ കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്, സി.പി.ശ്രീധരന്‍  ഫൗണ്ടേഷന്‍ അവാര്‍ഡ്,  ലയണ്‍സ് ക്ലബ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടണ്ട്.......

ദീപികയുടേയും രാഷ്ട്രദീപികയുടേയും മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് ടി.ദേവപ്രസാദ്.  1953-ല്‍ കോട്ടയം ജില്ലയിലെ വയലാറില്‍ ജനനം.  അച്ഛന്‍ തോമസ് പാറക്കല്‍.  അമ്മ മേരി.
ബാംഗ്‌ളൂര്‍  യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നിന്നാണ് ബിരുദം.  കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രൈവറ്റായി ബിരുദാനന്തര ബിരുദം നേടി.  ലോ അക്കാദമിയില്‍ നിന്ന് എല്‍.എല്‍.ബി.

അനുവാചക മനസ്സിനെ സ്വാധീനിക്കുന്ന എഴുത്തുകാരനും ശ്രോതാക്കളെ ആകര്‍ഷിക്കുന്ന പ്രഭാഷകനുമായി നാല് പതിറ്റാണ്ടിലേറെ കാലം പത്രപ്രവര്‍ത്തന രംഗത്ത് ശോഭിച്ച ധര്‍മ്മരാജ് 1968 ലാണ് മലയാള മനോരമ കോഴിക്കോട് യൂണിറ്റില്‍ പത്രാധിപ സമിതി അംഗമായത്. ആത്മവിദ്യാ സംഘത്തിന്റെ സംസ്ഥാന സാരഥിയായും ഇതിന്റെ മുഖപത്രമായ 'ആത്മവിദ്യ' യുടെ പ്രിന്ററും പബ്ലീഷറുമായും പ്രവര്‍ത്തിച്ചു.  പാസ്സായി മലയാളം അദ്ധ്യാപകനായിട്ടുണ്ട്. 1994-ല്‍ മനോരമ ചീഫ് സബ് എഡിറ്ററായി വിരമിച്ചശേഷവും പ്രദീപം, ന്യൂസ് കേരള എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.  സര്‍ദാര്‍ ചന്ത്രോത്തില്‍ നിന്ന് നേരിട്ട് പരിശീലനം നേടി സേവാദള്‍ വോളണ്ടിയറായും താലൂക്ക് ഗ്രന്ഥശാല സംഘം മെമ്പറായും കാരപ്പറമ്പ് ജ്ഞാന കൗമുദി ലൈബ്രറി സാരഥിയായും, സിവില്‍ സ്റ്റേഷന്‍ സൗഹാര്‍ദ്ദ സമിതി ലൈബ്രറി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  അമൃത ചിന്തകള്‍, ചരിത്ര വീഥിയിലെ ... 

പത്രപ്രവര്‍ത്തനരംഗത്ത് കഴിവ് തെളിയിക്കുകയും യൂണിയന്‍ പ്രവര്‍ത്തനത്തില്‍ മികവ് കാണിക്കുകയും ചെയ്ത എം.ടി. ദിവാകരന്‍ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി സ്വദേശിയാണ്.

മലയാള പത്രപ്രവര്‍ത്തന രംഗത്തെ വനിതകളില്‍ പ്രമുഖയാണ് ഡോ.പി.ബി.ലാല്‍ക്കര്‍.  മാതൃഭൂമിയുടെ വനിതാ മാസിക ഗൃഹലക്ഷ്മിയില്‍ സ്വതന്ത്ര പത്രാധിപ ചുമതല വഹിച്ചിരുന്നു.  
പ്രശസ്ത ഗാന്ധിയന്‍ പി.ബാല്‍കൃഷ്ണയുടേയും ലക്ഷ്മിഭായ് കൃഷ്ണയുടേയും മകളായി 1950 ഒക്‌ടോബര്‍ 28-ന് പാലക്കാട് ജില്ലയിലെ പുതുപ്പരിയാരത്താണ്  ലാല്‍ക്കര്‍ ജനിച്ചത്.  അച്ഛന്റെ ഹിന്ദിഭാഷാ പ്രേമത്തിന്റെ തെളിവാണ് മകളുടെ പേരുതന്നെ.

പത്രപ്രവര്‍ത്തനരംഗത്തും നാടകപഠനരംഗത്തും സാഹിത്യപഠനരംഗത്തും ഒരു പോലെ പ്രാഗത്ഭ്യം നേടിയ വ്യക്തിയാണ് ഡോ.കെ.ശ്രീകുമാര്‍. സംഗീതനാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോക്റ്ററേറ്റ് ലഭിച്ചത്...

പ്രശസ്ത പത്രപ്രവര്‍ത്തകനും മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടറുമായിരുന്നു ഇ.സി. മാധവന്‍ നമ്പ്യാര്‍. 
'മാതൃഭൂമി' സ്ഥാപക പത്രാധിപ സമിതി അംഗം പരേതനായ ടി.പി.സി. കിടാവിന്റെയും പാര്‍വതിഅമ്മയുടെയും മകനാണ്.'മാതൃഭൂമി'യില്‍ പ്രൂഫ് റീഡറായാണ് മാധവന്‍നമ്പ്യാര്‍ ഔദ്യോഗിക ജീവിതം ആരംഭിചത്. തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, തൃൂര്‍ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ടറായി. തൃശ്ശൂര്‍ പ്രസ്സ്‌ക്ലബിന്റെ പ്രസിഡന്റായിരുന്നിട്ടുണ്ട്. കോഴിക്കോട്ടു നിന്ന് ചീഫ് റിപ്പോര്‍ട്ടറായി വിരമിച്ചതിനുശേഷ.....

 പ്രമുഖ പത്രപ്രവര്‍ത്തകനും പ്രസാര്‍ഭാരതി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുു ജോര്‍ജ് വര്‍ഗീസ് (വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐ.യുടെ കോ  ഓര്‍ഡിനേറ്റിങ് എഡിറ്ററായാണ് വിരമിച്ചത്. ലോക്‌സഭ പ്രസ് അഡൈ്വസറി കമ്മിറ്റി സെക്രട്ടറി, പ്രസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മീഡിയാ  സ്റ്റഡീസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ചെയര്‍മാന്‍ എീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. റാന്നി സെന്റ് തോമസ് കോളേജില്‍ അധ്യാപകനായിരിക്കേയാണ് ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി എത്തിയത്. പന്തളം എന്‍.എസ്.എസ്. കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എിവിടങ്ങളിലായിരുു വിദ്യാഭ്യാസം. തുമ്പമ വലിയവീട്ടില്‍ ബതാനിയയില്‍ പരേതരായ വി.ജി. ജോര്‍ജിന്‍േറയും ശോശാമ്മയുടേയും...

പഴയകാല പത്രപ്രവര്‍ത്തകരുടെ  ശ്രേണിയില്‍ അംഗമാണ് ഇ.എന്‍.ഗോദവര്‍മ്മ.  ഗ്രന്ഥശാലാപ്രവര്‍ത്തകന്‍, സഹകാരി, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തി. കോട്ടയം കാരാപ്പുഴ ഇളയകോവിലകത്ത് ലക്ഷ്മി അംബിക  നമ്പിഷ്ടാതിരി അമ്മയുടേയും തിരുവല്ല തോട്ടാശ്ശേരി ഇല്ലത്ത് ഗോപാലന്‍ നമ്പൂതിരിയുടേയും അഞ്ചാമത്തെ മകനായി 1927 ഡിസംബര്‍ 12-നാണ് ജനനം.

  10.10.1948ല്‍ തിരുവനന്തപുരത്തിനു സമീപത്തുള്ള മലയിന്‍കീഴ് മാടിയില്‍ ശങ്കരപിള്ള -സരസമ്മ ദമ്പതികളുടെ മകനായി ജനിച്ചു. യൂണിവേഴ്‌സിറ്റി ഈവനിംഗ് കോളേജ്, മൈസൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.  ചരിത്രത്തില്‍ ബിരുദാന്തര ബിരുദം യോഗ്യത.  മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്ന പി.ഗോവിന്ദപിള്ളയുടെ പി.എയായിട്ടാണ് പത്രരംഗത്തെ തുടക്കം.  പിന്നീട് ദേശാഭിമാനിയില്‍ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു.  വിദേശ മലയാളികള്‍ക്കുവേണ്ടി കേരള & ഫോറിന്‍ റിവ്യൂ ദൈ്വവാരിക കുറച്ചുകാലം പ്രസിദ്ധീകരിച്ചു.  അതിനുശേഷം മാതൃഭൂമിയുടെ  തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പാര്‍ട്ട്‌ടൈം ലേഖകനായി.  1985ല്‍  മാതൃഭൂമിയില്‍ സ്ഥിരം ലേഖകനായി.  അതിനു മുമ്പ് 'കേരളരാജ്യം' എന്ന സായാഹ്ന പത്രത്തിലെ തിരുവനന്തപുരത്തെ അക്രഡിറ്റ് ലേഖകനായിരുന്നു ........

ജി.കെ.നായര്‍ 

ഔദ്യോഗിക ജീവിതത്തില്‍ സാഹസികത മുഖമുദ്രയാക്കിയ പത്രപ്രവര്‍ത്തകനാണ് ഗോപാലകൃഷ്ണന്‍ നായര്‍ എന്ന ജി.കെ.നായര്‍. ഡെമോക്രാറ്റിക് വേള്‍ഡില്‍  1983ലാണ്  പത്രപ്രവര്‍ത്തനമാരംഭിക്കുന്നത്.  പിന്നീട് ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്നുള്ള ജെറുസലേം സ്റ്റാറിലേക്ക് കുടിയേറി.  17 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ജോലിചെയ്യുകയും ചെയ്തിട്ടുണ്ട്. 1987ല്‍ യു.എന്‍.ഐ ദല്‍ഹി ബ്യൂറോക്കും ലണ്ടനിലെ കംപാസ് ന്യൂസ് ഫീച്ചേഴ്‌സിനും വേണ്ടി ഫിജിയിലെ പട്ടാള അട്ടിമറി കവര്‍ചെയ്തു.  ഇതിനെ തുടര്‍ന്ന് ഫിജി സര്‍ക്കാര്‍ ഗോപാലകൃഷ്ണന്‍നായരെ കരിംപട്ടികയില്‍പ്പെടുത്തി നോട്ടപ്പുള്ളിയാക്കി.  ദ്വീപിലെ നന്ദിയില്‍ ഒളിവില്‍പോയ നായരെ ഫിജിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് അന്ന് ഫിജിയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന മലയാളിയായ ടി.പി. ശ്രീനിവാസനാണ്.  ജി.കെ.നായരുടെ ഇതു സംബന്ധിച്ച നിരവധി ലേഖനങ്ങളും റിപ്പോര്‍ട്ടുകളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെരുന്നു. 1990ലെ ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും തുടര്‍ സംഭവങ്ങളും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി...... 

പത്രപ്രവര്‍ത്തന രംഗത്തെ സാഹസികതകള്‍ അനുഭവ സമ്പത്തായുള്ള പത്രപ്രവര്‍ത്തകനാണ് പെരിക്കഞ്ചേരി ഗോപിയെന്ന പി.ഗോപി.  ജീവന്‍ പണയംവച്ചും വാര്‍ത്തയുടെ പൊരുളറിയാനും തിരശീലക്കുപിന്നിലെ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാനും ഗോപി പണിയെടുത്തിട്ടുണ്ട്.  1970കളിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ വയനാട്ടിലും കണ്ണൂരിലുമെല്ലാം പോലീസ് നടത്തിയ വേട്ട, നക്‌സലൈറ്റ് നേതാവ് വര്‍ഗീസിന്റെ കൊലപാതകം, സാമുദായിക നിറം നല്‍കപ്പെട്ട ചില രാഷ്ട്രീയ കലാപങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാന്‍ സാഹസികമായി നടത്തിയ ശ്രമങ്ങള്‍  ഗോപിയുടെ പത്രപ്രവര്‍ത്തന ജീവിതത്തിലെ അനുഭവങ്ങളായി രേഖപ്പെടുത്തേണ്ടതാണ്.  അക്രമി സംഘങ്ങളില്‍ നിന്നും പോലിസിന്റെ വെടിയുണ്ടകളില്‍ നിന്നും  അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്.
അപ്പുനായരുടേയും കുഞ്ഞിക്കുട്ടിയമ്മയുടേയും പുത്രനായി 1937 നവംബര്‍ 15നാണ് കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട്ഗോപിയുടെ ജനനം.  കോഴിക്കോട് ഗണപത് ഹൈസ്‌കൂള്‍, സ്‌കോളര്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.....

മാതൃഭൂമിയിലെ  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് എം.ഗോപിനാഥ് എന്ന ഗോപി പഴയന്നൂര്‍. 1945-ല്‍ തൃശൂര്‍ ജില്ലയിലെ പഴയന്നൂരാണ് ജനിച്ചത്.  അച്ഛന്‍ രാമമാരാര്‍, അമ്മ കൊച്ചമ്മിണി.  തൃശൂര്‍ സെന്റ്‌തോമസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദംനേടിയ ശേഷം ചങ്ങനാശ്ശേരി എന്‍.എസ്.എസ്സില്‍ നിന്ന് മലയാളത്തില്‍ എം.എ പാസ്സായി.  

N.Gopinathan Nair, born in a middle class family in a suburb of Kollam town is remembered by most Keralites as Janayugom Gopi. He was the founding editor of Janayugom Rashtriya Vaarika, the weekly that preceded Janayugom newspaper.  He completed his schooling in Kollam and Intermediate in Trivandrum.   He then went to American College, Madurai where he read Chemistry. Madurai, throbbing with the sound and fury of the nationalist movement, pushed young Gopi into student politics. He became the Speaker of the College Union Cabinet.  From then there was no doubt in his mind. He was part of the Independence Movement . He read Gandhi, Nehru and other leaders of that time. He decided that politics was his arena and that his contribution towards fighting for the country would be with his pen. After graduating he went straight to Madras and joined the Indian Express....... 

P Govinda Pillai (Parameswaran Pillai Govinda Pillai), also known as PG, is a  rare intellectual amongst the journalists of Kerala.  Political observer, Parliamentarian, author, orator, linguist, media critic, and philosopher - he is first and foremost a communist who profoundly assimilates and promulgates proletarian theory and above all lives it. He is highly enterprising and relentlessly industrious. Born to Parameswaran Pillai and Parukutty Amma in a middle class family of Pulluvazhi, near Perumbavoor, Ernakulam district, he mastered almost all subjects ranging from astrophysics to spirituality. 

മൂന്നു പതിറ്റാണ്ടിലേറെ മാധ്യമ പ്രവര്‍ത്തകനായിരുന്നു. പത്തുവര്‍ഷം ആകാശവാണിയിലും ഇരുപതുവര്‍ഷം ഇന്ത്യന്‍ എക്‌സ്പ്രസ്, ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ഇന്ത്യ ടുഡേ, പയനീയര്‍ പ്രസിദ്ധീകരണങ്ങളിലും ജോലി ചെയ്തു. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ചെന്നൈയില്‍ സീനിയര്‍ എഡിറ്ററായി മലയാളം, തമിഴ്, തെലുഗു പതിപ്പുകളുടെ ചുമതല വഹിച്ചു. കൊച്ചിയില്‍ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സിലും പ്രവര്‍ത്തിച്ചു. മലയാള മനോരമ, കേരള കൗമുദി, മലയാളം ന്യൂസ്, ഇന്ത്യ ടുഡെ  പ്രസിദ്ധീകരണങ്ങളില്‍ കോളം എഴുതിയിട്ടുണ്ട്. മംഗളവാദ്യം, ഒരു നിഷ്ഫലമായ മരണം, വാഴ്ചയും വീഴ്ചയും, കാലക്ഷേപം, K.Karunakaran- a political biography, A wasted death-The rise and fall of Rajan Pillai, Seshan an Intimate story,Vararuchi's Children: Aspects Of Kerala......

വി.ആര്‍.ഗോവിന്ദനുണ്ണിക്ക് മുഖവുര വേണം.  മാതൃഭൂമിയില്‍ എം.ടി.യുടേയും എന്‍.വി.യുടേയും പത്രാധിപത്യശോഭയില്‍ സഹപത്രാധിപരായിരുന്നുവെങ്കിലും പുറംലോകം അധികം അറിയപ്പെടാതിരിക്കാന്‍ പ്രത്യേകം മനസ്സുവച്ച പത്രപ്രവര്‍ത്തകനാണ്.  പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റേയും വാരാന്തപ്പതിപ്പിന്റേയും സ്വതന്ത്ര ചുമതല വഹിച്ചിരുന്നപ്പോഴും അണിയറയിലിരുന്ന് പല യുവഎഴുത്തുകാരേയും അക്ഷര വെളിച്ചത്തിലെത്തിക്കുന്നതില്‍ ഗോവിന്ദനുണ്ണി പങ്കുവഹിച്ചിട്ടുണ്ട്.

Pages