You are here:

Stalwarts of Journalism from Kerala

Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.

പത്രപ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ അനുഭൂതികള്‍ വ്യക്തികളുമായുള്ള സമ്പര്‍ക്കത്തിലാണ് കുടികൊള്ളുന്നതെന്ന് വിശ്വസിച്ച പത്രപ്രവര്‍ത്തകനായിരുന്നു വി. പ്രഭാകരന്‍.  മനുഷ്യ സ്വഭാവത്തിന്റെ നിഗൂഢതലങ്ങളെപ്പറ്റി പഠിക്കാനും സ്വഭാവ വൈവിധ്യങ്ങളുമായി പരിചയപ്പെടാനുമുള്ള സന്ദര്‍ഭങ്ങള്‍ മാതൃഭൂമിയുടെ ലേഖകനായ പ്രഭാകരന്‍ ഉപയോഗപ്പെടുത്തി.  കോഴിക്കോടിന്റെ അറുപതുകളിലും എഴുപതുകളിലും പൊതുരംഗത്തെ നിറസാന്നിദ്ധമായിരുന്നു പ്രഭാകരന്‍. 1982 ല്‍ തൃശൂരില്‍ ജില്ലാ ലേഖകനായി ചെന്നപ്പോള്‍ കവികളും സാഹിത്യകാര•ാരുമായി ചങ്ങാത്തം സ്ഥാപിച്ച് കലാ-സാഹിത്യ മേ•യുള്ള വാര്‍ത്തകള്‍ പ്രഭാകരന്‍ തയ്യാറാക്കി. കോഴിക്കോട്ടെ പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ വഴികാട്ടിയും മാതൃകയുമായിരുന്നു. ഭാഷാ ശുദ്ധിയും അവതരണ ശൈലിയും വേഗതയും പ്രഭാകരന് വലിയ സ്ഥാനം നേടിക്കൊടുത്തു. പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട് നിന്ന് ... 

തെക്കന്‍ കേരളത്തിലെ അറിയപ്പെടുന്ന ഇടതുപക്ഷ പത്രപ്രവര്‍ത്തകനാണ് എം. പി. പ്രകാശം.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല വയലാര്‍ പഞ്ചായത്തിലാണ് എം.പി.പ്രകാശം ജനിച്ചത് - 1932-ല്‍.   അച്ഛന്‍ എം.കെ.പത്മനാഭന്‍.  അമ്മ സി.നാരായണിയമ്മ.  

G. Priydarsan may not be a journalist in the conventional meaning of the term Journalist. But, he has contributed as a person, more than what media academic institutions had contributed in the field of historical studies and research of Malayalam media.

Born in 1937 in Perettil near Varkala in Thiruvananthapuram district Priyadarsan started his professional life as a teacher. But, even when teaching, his mind was in the history and evolution of Malayalam media. When Yoganadam was launched Priyadarshan was its Executive Editor for four years.  Then joined Malayala Manorama as Media Researcher. Switching on to study of media history and life of editors and journalists,  he has made valuable contributions to the chronicling ....

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ 1937 ഡിസംബര്‍ അഞ്ചിന് ജനനം.1953 മുതല്‍ 1965 വരെ പൊന്ന്യാര്‍കുര്‍ശി നോര്‍ത്ത് എയ്ഡഡ് മാപ്പിള സ്‌കൂള്‍ അധ്യാപകന്‍. 1965 ല്‍ ചന്ദ്രിക പത്രത്തിന്റെ തിരുവനന്തപുരം ലേഖകനായി. 1969 നവംബറില്‍ മലയാള മനോരമ കോഴിക്കോട് ബ്യൂറോയില്‍ ലേഖകനായി.1974 മുതല്‍ പാലക്കാട്ട്. കുറച്ച് കാലം ഡല്‍ഹിയിലും പ്രവര്‍ത്തിച്ചു. കൊച്ചി കോഴിക്കോട് യൂണിറ്റുകളില്‍ ചീഫ് സബ് എഡിറ്റര്‍, അസി.എഡിറ്റര്‍ കൊല്ലം യൂണിറ്റ് കോ ഓര്‍ഡിനേറ്റര്‍ പ്രവര്‍ത്തിച്ചു. മലയാള മനോരമയില്‍ നിന്ന് വിരമിച്ച ശേഷം ജിദ്ദയില്‍ നിന്ന് പ്രുസിദ്ധപ്പെടുത്തുന്ന മലയാളം ന്യൂസ് പത്രാധിപസമിതിയംഗം, കോഴിക്കോട് നിന്ന് പ്രസിദ്ധപ്പെടുത്തുന്ന വര്‍ത്തമാനം പത്രത്തില്‍ റസി.എഡിറ്റര്‍ ചുമതലകള്‍ വഹിച്ചു.കേരള പത്രപ്രവര്‍ത്തക യൂണിയന്റെ കോഴിക്കോട്,,,,,,,

ദേശീയ  പ്രസ്ഥാനത്തിന്റെ ഭാഗമായി പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്ന വ്യക്തിയാണ് പുതുപ്പള്ളി രാഘവന്‍.  ഇരുപതാം നൂറ്റാണ്ടില്‍ കേരള രാഷ്ട്രീയത്തിലെ ഒരു ഇതിഹാസമായാണ് അദ്ദേഹത്തിന്റെ ജീവിതവും വിപ്ലവ ചിന്തകളും തെര്യപ്പെടുത്തുന്നത്. സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെ കൊടിയടയാളമായി നവോത്ഥാന ചരിത്രത്തില്‍ ഇടം നേടിയ നിരവധി ധന്യ മുഹൂര്‍ത്തങ്ങള്‍ക്ക് പുതുപ്പള്ളി സാക്ഷിയും പങ്കാളിയുമായിരുന്നു.  

1947 മെയ് പത്തിന് മലപ്പുറം ജില്ലയിലെ ഒളവട്ടൂരില്‍ ജനനം. പിതാവ് മേച്ചേരി ആലിഹാജി. മാതാവ് ഉണ്ണി ആയുശുമ്മ. ഒളവട്ടൂര്‍ സ്‌കൂള്‍, വാഴക്കോട് ഹൈസ്‌കൂള്‍, മമ്പാട് എം.ഇ.എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1972 മുതല്‍ 79 വരെ ചന്ദ്രിക സബ് എഡിറ്റര്‍. 83' വരെ ജിദ്ദയില്‍. 2004 വരെ ചന്ദ്രിക അസി.എഡിറ്ററും പിന്നെ ചന്ദ്രിക പത്രാധിപരും. മികച്ച രാഷ് ട്രീയനിരീക്ഷകനും വ്യാഖ്യാതാവും കോളമിസ്റ്റുമായി അംഗീകാരം. കൊയമ്പത്തൂര്‍ സി.എച്ച് അവാര്‍ഡ്, സി.എ. വാഹീദ് സ്മാരക അവാര്‍ഡ്, അല്‍ ഐന്‍ കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്, ഫുജൈറ കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്, അബൂദാബി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. 
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സജീവ...... 

പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു വി. രാജഗോപാല്‍. 34 വര്‍ഷത്തെ സേവനത്തിനുശേഷം 2013 ഫിബ്രുവരി 28 ന് മാതൃഭൂമിയില്‍ നിന്ന് വിരമിച്ചു.

 വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ രാജഗോപാല്‍ 1973ല്‍ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥിയൂണിയന്‍ സെക്രട്ടറിയായിരുന്നു. 1974ല്‍ ചെയര്‍മാനുമായി. അടിയന്തരാവസ്ഥയോടെ സജീവരാഷ്ട്രീയത്തില്‍നിന്ന് മാറി.

കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1969 മുതല്‍ പത്രപ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. മോസ്‌കോ, ലോസ് ആഞ്ജലീസ്, സോള്‍, ബാഴ്‌സലോണ, അറ്റ്‌ലാന്റ ഒളിമ്പിക്‌സിനൊപ്പം സിങ്കപ്പൂരില്‍നടന്ന ഒന്നാം യൂത്ത് ഒളിമ്പിക്‌സും അഞ്ച് ഏഷ്യന്‍ഗെയിംസും റിപ്പോര്‍ട്ട്‌ചെയ്ത ഇന്ത്യയിലെ ഏക സ്‌പോര്‍ട്‌സ് ലേഖകനാണ് രാജഗോപാല്‍. 1998 ലോസെയ്ന്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പടക്കം ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒട്ടേറെ അന്താരാഷ്ട്രമത്സരങ്ങള്‍....

 

കേരളത്തില്‍ ഫോട്ടോജേര്‍ണലിസത്തിന് തുടക്കമിട്ടവരില്‍ പ്രമുഖനാണ് രാജന്‍ പൊതുവാള്‍.  ഒരു റിപ്പോര്‍ട്ടറേക്കാള്‍ തൊഴില്‍പരമായ റിസ്‌ക് കൂടുതലാണ് ന്യൂസ് ഫോട്ടോഗ്രാഫര്‍ക്ക്.  നിമിഷാര്‍ദ്ധത്തില്‍ കാലവും കാലക്കേടും സന്തതസഹചാരിയായിരിക്കും.1974-ല്‍ എറണാകുളത്ത് ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ അവിചാരിതമായാണ് മാതൃഭൂമിയില്‍ ഫോട്ടോഗ്രാഫറായി തെരഞ്ഞെടുക്കപ്പെടുന്നത്.  പഠനം പൂര്‍ത്തിയാക്കി മാതൃഭൂമി പത്രാധിപര്‍ കെ.പി.കേശവമേനോന്റെ പ്രത്യേക അനുഗ്രഹാശിസ്സുകളോടെ ആഴ്ചപ്പതിപ്പില്‍ നിയമിക്കപ്പെട്ടു.  എം.ടി.വാസുദേവന്‍ നായരായിരുന്നു ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍.  എം.ടി.യുടെ പത്രാധിപത്യത്തില്‍ ആഴ്ചപ്പതിപ്പ് ഓഫ്‌സെറ്റില്‍ അച്ചടിതുടങ്ങിയിരുന്നു.  രാജന്‍ പൊതുവാളിന്റെ മികവാര്‍ന്ന ചിത്രങ്ങള്‍ വാരികക്ക് മുതല്‍കൂട്ടായി.  വൈകാതെ പത്രത്തിലേക്കു കൂടി പൊതുവാളിന്റെ സേവനങ്ങള്‍ ആവശ്യമായി.  വെറുമൊരു ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നില്ല രാജന്‍ പൊതുവാള്‍.  വാര്‍ത്തയുടെ സെന്‍സ് ഉള്‍ക്കൊണ്ട് തന്റെ ക്യാമറക്കണ്ണുകൊണ്ട് ഒരേസമയം ഒരു ജേര്‍ണലിസ്റ്റിന്റെയും ആര്‍ട്ട് എഡിറ്ററുടേയും ജോലി അദ്ദേഹം ചെയ്തു. ..... 

27 വര്‍ഷം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. രാഷ് ട്രീയലേഖകനായും നിയമകാര്യലേഖകനായും കോളമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1936 ല്‍ വടക്കാഞ്ചേരിയിലെ പുഴങ്കര വീട്ടില്‍ വട്ടപ്പറമ്പില്‍ നാരായണമേനോന്റെയും പി.തങ്കമ്മയുടെയും മകനായി ജനിച്ചു. മഹാരാജാസ് കോളേജിലും ലോ കോളേജിലും വിദ്യാഭ്യാസം. ചെറുപ്പത്തിലേ രാഷ്ട്രീയപ്രവര്‍ത്തനവും ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനവും നടത്തിപ്പോന്നു. 1961 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. അച്ഛന്‍ നാരായണമേനോന്‍ ദീനബന്ധുവില്‍ പത്രപ്രവര്‍ത്തകനായിരുന്നു. മലയാള പത്രപ്രവര്‍ത്തനത്തിലെ നിരവധി പുതിയ പ്രവണതകള്‍ക്ക് തുടക്കം കുറിച്ചത് രാജനായിരുന്നു. എസ്.എസ്.എല്‍.സി റാങ്ക് നേതാക്കളുമായുള്ള അഭിമുഖം ആദ്യമായി റിപ്പോര്‍ട്ട് ആക്കിയതാണ്  അതിലൊന്ന്. നിരവധി സ്‌കൂപ്പുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. പരിസ്ഥിതി......  

മലയാള മനോരമയില്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ്, ദി വീക്കില്‍ ന്യൂസ് എഡിറ്റര്‍, മംഗളത്തില്‍ ഡെപ്യൂട്ടി എഡിറ്റര്‍ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാമചന്ദ്രന്‍ 2016ല്‍ ജന്മഭൂമി എഡിറ്ററായി ചുമതലയേറ്റു...

പ്രമുഖ പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക സംഘടനയുടെ നേതാവുമാണ് സി.ആര്‍.രാമചന്ദ്രന്‍. തിരുവനന്തപുരം ജില്ലയിലെ ഇടവയില്‍ ആര്‍.രാമന്‍പിള്ളയുടേയും സി.പങ്കജാക്ഷി അമ്മയുടേയും മകനായി 1947 മാര്‍ച്ച് 12-നാണ് ജനനം.  സ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ശേഷം ചങ്ങനാശ്ശേരി എന്‍.എസ്സ്.എസ്സ്. ഹിന്ദു കോളേജില്‍ നിന്നും പ്രീയൂണിവേഴ്‌സിറ്റി പാസ്സായി.  കൊല്ലം എസ്.എന്‍.കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടി.

ജനനം ഒറ്റപ്പാലത്തെ ചിറ്റേനിപ്പാട്ട് കൃഷ്ണന്‍ നായരുടെയും സി.പി.ജാനകി അമ്മയുടെയും മകനായി 1923 ല്‍. അച്ഛന്‍ ബര്‍മയിലായിരുന്നു. വിദ്യാഭ്യാസം ഒറ്റപ്പാലത്തും പാലക്കാട് വിക്‌റ്റോറിയ കോളേജിലുമായിരുന്നു. ഇന്റര്‍മീഡിയറ്റിന് ശേഷം റോയല്‍ നേവിയില്‍ ചേര്‍ന്നു. 1942-43 കാലത്ത് ബോംബെയിലായിരുന്നു. '46 ല്‍ നാവിക കലാപം ഉണ്ടായപ്പോള്‍ ഇന്റലിജന്‍സിന്റെ നോട്ടപ്പുള്ളിയായി. നേവി വിട്ട് രണ്ടുവര്‍ഷം അഹ്മദ് നഗറില്‍ ആര്‍മിയില്‍ പ്രവര്‍ത്തിച്ചു. 1948 ല്‍ സൈനികജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.  നാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചപ്പോള്‍ അറസ്റ്റിലായി 15ദിവസം ഒറ്റപ്പാലം ജയിലില്‍. ജയിലില്‍നിന്ന് വിട്ട ശേഷവും പോലീസ് ശല്യമുണ്ടായതുകൊണ്ട് ബോംബെയിലേക്ക് മടങ്ങി. 1952 ല്‍ തിരിച്ചുവന്ന് എ.കെ.ജി.ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തി. 1953 ല്‍ ഇ.എം.എസ്സിന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിപത്രമായ ക്രോസ്‌റോഡ്‌സിന്റെ ലേഖകനാകാന്‍ ഡല്‍ഹിക്കുപോയി. ഈ പത്രമാണ് പിന്നീട്.....

മുന്‍ തലമുറയിലെ പത്രപ്രവര്‍ത്തകരില്‍ പ്രഗത്ഭനായ പിതാവിന്റെ പാരമ്പര്യം ഏറ്റുവാങ്ങിയ പത്രപ്രവര്‍ത്തകനായിരുന്നു കെ.രാമചന്ദ്രന്‍.  അച്ഛന്‍ ചൊവ്വര പരമേശ്വരന്‍.  അമ്മ കെ.പി.ഗൗരിയമ്മ.  1928 ഏപ്രില്‍ ഏഴിനായിരുന്നു ജനനം.  എറണാകുളം ജില്ലയിലെ ചൊവ്വരയില്‍.

രാമചന്ദ്രന്‍ കൊടാപ്പള്ളി

മേല്‍വിലാസം കൂടെകൂട്ടാന്‍ ഇഷ്ടപ്പെടാത്ത പത്രപ്രവര്‍ത്തകനായിരുന്നു രാമചന്ദ്രന്‍ കൊടാപ്പള്ളി . ആരവവും ആര്‍ഭാടവുമില്ലാത്ത ജീവിതവും ഒടുവില്‍  മരണവും.  1944ല്‍ കൊടാപ്പള്ളി കുട്ടിരാമന്‍ വൈദ്യരുടേയും ചെറുവണ്ണൂര്‍ ദേവകി അമ്മയുടേയും മകനായി കോഴിക്കോടിനടുത്ത് കോട്ടൂളിയില്‍ ജനനം. ഏഴ് സഹോദരിമാര്‍. മുപ്പത്തിരണ്ടോളം താളിയോല ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു അച്ഛന്‍.  വ്യാകരണത്തിലുംആയുര്‍വേദത്തിലും പണ്ഡിതന്‍. പാണ്ഡിത്യത്തിലും  പ്രാഗത്ഭ്യത്തിലുംമുന്‍പന്തിയിലായിരുന്നു കൊടാപ്പള്ളികുടുംബം.  സ്വാതന്ത്ര്യസമരസേനാനിയും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വിദ്വാന്‍ അപ്പുക്കുട്ടന്‍വൈദ്യര്‍, രവീന്ദ്രന്‍ വൈദ്യര്‍, അഡ്വ.ബാലഗോപാല്‍, പ്രൊഫ.പുഷ്പവല്ലി, ഡോ.സിതാര, ഡോ.ശരത്കൃഷ്ണഎന്നിവരൊക്കെ കൊടാപ്പള്ളി തറവാട്ടിലെ അംഗങ്ങളാണ്.  എഴുത്തിലെ പാരമ്പര്യം വരദാനമായി ലഭിച്ച....... 

എന്‍.രാമചന്ദ്രന്‍ 

ആറുപതിറ്റാണ്ടിലേറെക്കാലം പത്രപ്രവര്‍ത്തന- പൊതുപ്രവര്‍ത്തന പരിചയം ഉണ്ടായിരുന്ന എന്‍.രാമചന്ദ്രന്‍ അല്പം കാര്യമായും അല്പം കളിയായും അവകാശപ്പെടാറുള്ള ഒരു കാര്യമുണ്ടായിരുന്നു- എഴുതിയ മുഖപ്രസംഗങ്ങളുടെ എണ്ണം നോക്കിയാല്‍ ഗിന്നസ് ബുക്കില്‍ എന്റെ പേര് ചേര്‍ക്കേണ്ടതാണ് !

രാമകൃഷ്ണപ്പിള്ള, സ്വദേശാഭിമാനി

സമത്വസുന്ദരവും നീതിയില്‍ അധിഷ്ഠിതവുമായ ഒരു നല്ല നാളേയ്ക്ക് വേണ്ടി, സ്വന്തം താത്പര്യങ്ങളെ അവഗണിച്ച് ത്യാഗപൂര്‍വം പൊരുതിയ ഒരു കര്‍മധീരനും ദേശസ്‌നേഹിയുമായിരുന്നു രാമകൃഷ്ണപ്പിള്ള.നെയ്യാറ്റിന്‍കര കോട്ടക്കകത്ത് മുല്ലപ്പിള്ളി വീട്ടില്‍ 1875 മെയ് 25നാണ് രാമകൃഷ്ണപ്പിള്ള ജനിച്ചത്. നെയ്യാറ്റിന്‍കര പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ നരസിംഹന്‍ പോറ്റിയാണ് പിതാവ്. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയിലെ വക്കീല്‍ എം.കേശവന്‍പിള്ളയുടെ മകള്‍ ചക്കിയമ്മയാണ് മാതാവ്.  ആദ്യം നെയ്യാറ്റിന്‍കര ഇംഗഌഷ് പാഠശാലയിലും പിന്നെ തിരുവനന്തപുരം രാജകീയ പാഠശാലയിലുമായിരുന്ന പഠനം. പഠിക്കുമ്പോള്‍തന്നെ എഴുത്തിലേക്ക് തിരിഞ്ഞിരുന്നു. ചെറുലേഖനങ്ങള്‍, കൊച്ചുശ്ലോകങ്ങള്‍, വര്‍ത്തമാനക്കത്തുകള്‍ എന്നിവ.  ഉദ്യോഗസ്ഥ അഴിമതികള്‍ക്കെതിരെയായിരുന്നു വര്‍ത്തമാനക്കത്തുകള്‍. എഫ്.എ.പരീക്ഷ പാസ്സായ രാമകൃഷ്ണപ്പിള്ള ഉപരിപഠനത്തിന് തിരുവനന്തപുരത്തുതന്നെ ബി.എ.ക്ലാസ്സിന് ചേര്‍ന്നു.....

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കൊച്ചുമകനും പത്രപ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റ്റുമാണ്  കെ. രാമകൃഷ്ണന്‍. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകള്‍ ഗോമതിയമ്മയുടെയും സ്വാതന്ത്ര്യസമരനായകന്‍  ബാരിസ്റ്റര്‍ എ.കെ. പിള്ളയുടെയും മകനാണ്. 1910 സപ്തംബര്‍ 26ന് തിരുവിതാംകൂറില്‍നിന്ന് നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഈ കൊച്ചുമകനെ ജൂനിയര്‍ രാമകൃഷ്ണപിള്ള എന്ന് വിശേഷിപ്പിച്ചിരുന്നു.  കോഴിക്കോട്ട് ചാലപ്പുറത്തായിരുന്നു താമസം. സംഗീതജ്ഞയായ ആനന്ദവല്ലിയാണ് ഭാര്യ.  1954 ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ പാസായി. 1955 മുതല്‍ '64വരെ മദ്രാസ് മെയിലില്‍ ജോലി ചെയ്തു. നാഷനല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ കാമ്പയിന്‍ ഓഫീസറായി മൂന്നുവര്‍ഷം ജോലിചെയ്തു. 1967ല്‍ ശങ്കര്‍ കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ ചില്‍ഡ്രന്‍സ് വേള്‍ഡിന്റെയും പുസ്തകപ്രസിദ്ധീകരണ വിഭാഗമായ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെയും ചുമതല ലഭിച്ചു......

ഭരണസിരാകേന്ദ്രമായ ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനാകുന്നത് പത്രപ്രവര്‍ത്തകരുടെ ജീവിതത്തിലെ സ്വപ്നസാക്ഷാത്കാരമാണ്.  അതിലൊരാളായിരുന്നു പാട്രിയറ്റ് പത്രത്തിന്റെ ദല്‍ഹി ലേഖകനായ പി.രാമന്‍.  ഇ.എം.എസ്സിന്റെ സഹോദരിയുടെ മകന്‍ എന്ന ബന്ധുത്വബലമുണ്ടായിട്ടും അതൊന്നും പറഞ്ഞുനടക്കുന്ന സ്വഭാവക്കാരനായിരുന്നില്ല രാമന്‍.

ഊര്‍ജ്ജസ്വലനായ പത്രപ്രവര്‍ത്തകനായിരുന്നു രാമന്‍ രാമന്തളി. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ സജീവാംഗവും കണ്ണൂര്‍ ജില്ലാ യൂണിയന്റെ സാരഥിയുമായിരുന്നു. രാമന്തളി റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ദേശാഭിമാനിയുടെ ശക്തി ചൈതന്യമായിരുന്നു.
1979 നവംബര്‍ 13 ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ച അദ്ദേഹം പത്രപ്രവര്‍ത്തകര്‍ക്ക് ഒട്ടേറെ സംഭാവന നല്‍കിയിട്ടുണ്ട്.കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 24-ാമത് സമ്മേളനം നടന്നത്  രാമന്തളിയുടെ പേരിലുള്ള നഗറിലായിരുന്നു. കണ്ണൂരിലെ യൂണിയന്റെ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച രാമന്തളിയോടുള്ള ബഹുമാനാദരവുകള്‍ സമ്മേളന നഗരിയില്‍ പ്രകടമായിരുന്നു. രാമന്തളിയുടെ നിരവധി ലേഖനങ്ങളും ...

1919-ല്‍ ഏറനാട് താലൂക്കിലെ കൊങ്ങോട്ടിക്കടുത്ത നെടിയിരിപ്പില്‍ ജനിച്ച തെരുവത്ത് രാമന്‍ കോഴിക്കോട് കേന്ദ്രമാക്കി നടത്തിയ പത്രപ്രവര്‍ത്തനം വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. നീലഗിരി, ദേവര്‍ഷോല സ്‌കൂളുകളിലും മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിലും വിദ്യാഭ്യാസം ചെയ്ത തെരുവത്ത് രാമന്‍ 1938-ല്‍ 19-ാമത്തെ വയസ്സില്‍ സാഹിത്യകാഹളത്തിന്റെ പത്രാധിപരായിട്ടാണ് പത്രപ്രവര്‍ത്തനരംഗത്ത് വരുന്നത്.  കാഹളം വാരികയായപ്പോള്‍ പ്രസ് കണ്ടുകെട്ടി.  1946-ല്‍ ഭാരതി സാഹിത്യവാരികയുമായാണ് വീണ്ടും രംഗത്തെത്തിയത്..  മാപ്പിളറവ്യൂ, യുവകേസരി, യുവകാഹളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി കവിതകളും എഴുതാറുണ്ടായിരുന്നു ...

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സ്ഥാപക നേതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ടി. രാമനുണ്ണി എന്ന ഉണ്ണിയേട്ടന്‍ ഒട്ടേറെ ഉല്‍കൃഷ്ട ഗുണങ്ങളുള്ള ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. കോഴിക്കോട് ജില്ലയില്‍ അറുപതുകളുടെ അവസാനത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഔദ്ധ്യോഗിക മുഖപത്രത്തില്‍ ജോലി ചെയ്യവെ പത്രപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധീരോദാത്ത നേതൃത്വം നല്‍കിയ ഉണ്ണിയേട്ടന്‍ യൂണിയന്റെ മെമ്പര്‍ഷിപ്പ് പുസ്തകവുമായി ...

പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചെങ്കിലും മാധ്യമരംഗത്തും സംഘടനാ പ്രവര്‍ത്തനത്തിലും  സാഹിത്യ - സാംസ്‌കാരിക രംഗത്തും സജീവമാണ് രവി കുറ്റിക്കാട്.
എറണാകുളം ജില്ലയില്‍ പറവൂരിനടുത്ത് ചേന്ദമംഗലത്താണ് 1948 ഡിസംബര്‍ 28-ന് രവീന്ദ്രനാഥ് എന്ന രവി കുറ്റിക്കാട് ജനിച്ചത്.  അച്ഛന്‍ ബി.ജി.നാരായണനച്ചന്‍, അമ്മ സരോജിനിയമ്മ.

Ravindranath PK

Active journalist for sixty years, P K Ravindranath had a chequered career, few journalists could claim. A regular mainstream Journalist, who worked with mainline publications like ‘The Free Press Journal’,’ The Times of India’,’ The Mathrubhumi’ and ‘The National Herald’, he has been associated with a number of periodicals- ‘Modern Review’, ’Link’ and niche publications like ‘Society and Science’,’ Air Observer’, ‘Skyways’ and ‘Kerala in Mumbai’. It has been a rewarding career for a boy who landed in India as a refugee from Burma where he was born and brought up till April 1940. He began life in Kozhikode at his ancestral home, penniless and at the mercy of his mother’s Uncle. He knew no Malayalam, except to speak the language. Hindi was his second language at school in Burma. As a refugee, he got exemption in Malayalam and joined the Malabar Christian College. Later he moved to Ganapat High School and then Zamorin’s College where he did his Intermediate classes.......

ജനനം 1939ല്‍ എറണാകുളം കരീത്തറ വീട്ടില്‍.അച്ഛന്‍ കെ.ആര്‍.മാത്യു. അമ്മ ലുഥീന
1963 എറണാകുളം മഹാരാജാസ് കോളേജില്‍ എം.എക്കു പഠിക്കുമ്പോള്‍ കൊച്ചിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കേരളപ്രകാശം ദിനപത്രത്തില്‍ പത്രപ്രവര്‍ത്തനം തുടങ്ങി.  തുടര്‍ന്ന് കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു ദിനപത്രത്തിലും കേരളഭൂഷണം ദിനപത്രത്തിലും  പത്രാധിപ സമിതിയംഗമായി പിന്നീട് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടറായി രണ്ടുകൊല്ലം പ്രവര്‍ത്തിച്ചു.  1970ല്‍ കോട്ടയത്ത് ദ ഹിന്ദു പത്രത്തിന്റെ റിപ്പോര്‍ട്ടറായി.  1978ല്‍ കൊച്ചിയില്‍ ദി ഹിന്ദുവിന്റെ ബ്യൂറോ ചീഫായി.  1980ല്‍ കൊച്ചിയില്‍ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎന്‍ഐ) റിപ്പോര്‍ട്ടറായി. 1987ല്‍ കോട്ടയത്തു മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായി ചേര്‍ന്നു.  2002ല്‍ സ്വമേധയാ മംഗളം ദിനപത്രത്തില്‍ നിന്ന് വിരമിച്ചു.  ഇപ്പോള്‍ കോളമിസ്റ്റ് എന്ന നിലയില്‍ മലയാളത്തിലും വിദേശരാജ്യങ്ങളില്‍ നിന്നു .......

 

കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള മിശ്രഭോജനത്തിന്റെയും സഹോദര പ്രസാഥാനത്തിന്റെയും ഉപജ്ഞാതാവാണ് കെ.അയ്യപ്പന്‍ മാസ്റ്റര്‍.  കമ്മ്യൂണിസ്റ്റുകാര്‍ പരസ്പരം കോംമ്രേഡ് അഥവാ സഖാവ് എന്ന് വിളിക്കുന്നതിനു മുമ്പ് മലയാളക്കരയില്‍ സമഭാവനയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് അയ്യപ്പന്‍ സ്ഥാപിച്ചതാണ് സഹോദര പ്രസ്ഥാനം.  ജാതി നശീകരണത്തിനും യുക്തിവാദത്തിനുമായി 1917-ല്‍ അദ്ദേഹം 'സഹോദരന്‍' മാസിക  ആരംഭിച്ചു.  പിന്നീട് അത് വാരികയായും കൊച്ചി രാജത്ത് ഏറ്റവും വലിയ ദിനപത്രമായും  വളര്‍ന്നു. സഹോദരന്‍ പത്രത്തില്‍ അയ്യപ്പന്‍ മാസ്റ്റര്‍ എഴുതിയിരുന്ന മുഖപ്രസംഗങ്ങള്‍ വായനക്കാര്‍ക്കിടയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി.  കൊടുങ്ങല്ലൂര്‍ അമ്പലത്തിലെ  അനാചാരങ്ങളെ എതിര്‍ത്തും അയിത്ത ജാതിക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിക്കാന്‍ സമരം നയിച്ചും യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്ക് ഒത്താശചെയ്തും സഹോദരന്‍ അയ്യപ്പന്‍ നടത്തിയ പോരാട്ടങ്ങള്‍ക്കെല്ലാം ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹവും പിന്തുണയും ഉണ്ടായിരുന്നു.  സഹോദരന്‍ പത്രത്തിലെ മുഖപ്രസംഗങ്ങള്‍ ഗുരു അംഗീകരിച്ചിരുന്നു. ...

Pages

Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.

1898-ല്‍ കൊടുങ്ങല്ലൂരിലെ അഴീക്കോട് കുലീന കുടംബത്തില്‍ ജനിച്ച മുഹമ്മ്ദ് അബ്ദുറഹിമാന്‍ പ്രഥമിക വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് പഠനം നടത്തി.  വാണിയമ്പാടി മദ്രസാ ഇസ്ലാമിയ്യയില്‍ പഠനം തുടര്‍ന്നു.  കോഴിക്കോട് ബാസല്‍ മിഷന്‍ സ്‌കൂളില്‍ ചേര്‍ന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി.  മദിരാശി മുഹമ്മദന്‍ കോളേജില്‍ എഫ്.എ.പരീക്ഷ പാസായി പ്രസിഡന്‍സി കോളേജില്‍ ബി.എ ഓണേഴ്‌സിന് ചേര്‍ന്നപ്പോഴാണ് മൗലാനാ മുഹമ്മദലിയുടേയും മൗലാനാ അബ്ദുല്‍കലാം ആസാദിന്റേയും ആഹ്വാനം ശ്രവിച്ച് മലബാറിലെ ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വമേറ്റെടുക്കുന്നത്.  മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ശക്തി പകര്‍ന്നപ്പോള്‍ കിരാതമര്‍ദ്ദനങ്ങളാണ്  ...

ചന്ദ്രികയുടെ അസോസിയേറ്റ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വിരമിച്ച പെരിങ്ങാടി സ്വദേശി കെ.കെ. മുഹമ്മദ് അറുപതുകളുടെ ആദ്യത്തില്‍ പാലക്കാട് ചന്ദ്രിക റിപ്പോര്‍ട്ടറായാണ് രംഗത്തുവത്. തലശ്ശേരി ബ്രഹ്മണന്‍ കോളേജില്‍ നിന്നും പ്രി യൂണിവേഴ്‌സിറ്റി പരീക്ഷ പാസായി മടപ്പിള്ളി ഗവമെന്റ് കോളേജില്‍ ബി.എസ്.സി.ക്ക് പഠിക്കുമ്പോഴാണ് ...

ജനഹൃദയങ്ങളില്‍ ജീവിച്ച കര്‍മ്മധീരനായ രാഷ്ട്രീയ നേതാവും ഉജ്ജ്വല വാഗ്മിയും ഉള്‍കാഴ്ചയുള്ള പത്രപ്രവര്‍ത്തകനുമായിരുന്നു സി.എച്ച്. മുഹമ്മദ്‌കോയ. കോഴിക്കോട് ജില്ലയിലെ അന്തോളി ഗ്രാമത്തില്‍ ആലി മുസ്ല്യാരുടെയും മറിയോമ്മയുടേയും സീമന്ത പുത്രനായി 1927 ജൂലൈ 15 ന് ജനിച്ചു.പാച്ചന്‍ മാസ്റ്റര്‍ നടത്തിയ കൊണ്ടൂര്‍ എയിഡഡ് എലിമെന്ററി സ്‌കൂളിലും വേളൂര്‍ മാപ്പിള എലിമെന്ററി സ്‌കൂളിലും കൊയിലാണ്ടി ബോര്‍ഡ് ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട് സാമൂതിരി കോളേജില്‍ 1943 ല്‍ ഇന്റര്‍ മീഡിയറ്റിന് ചേര്‍ന്നു. അക്കാലത്ത് തലശ്ശേരിയില്‍നിന്നും പ്രതിവാര പത്രമായി പ്രസിദ്ധീകരിച്ച ചന്ദ്രികയിലും ന്യൂ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഡോണിലും മദിരാശിയില്‍ നിന്നും പ്രസിദ്ധീകരിച്ച ഡെക്കാന്‍ ടൈംസിലും കുറിപ്പുകളെഴുതി. എം.കെ. അത്തോളി എന്ന തൂലികാ നാമത്തിലും തൂലിക ചലിപ്പിച്ചു. സാമൂതിരി കോളേജിലെ ഏറ്റവും ശ്രദ്ധേയനായ വിദ്യാര്‍ത്ഥിയായിരുന്നു സി.എച്ച്....

1935 ഏപ്രില്‍ 15 ന് പെരിന്തല്‍മണ്ണയിലെ കരിങ്കല്ലാത്താണിയില്‍ പി.കെ. മാനുപ്പ മുസ്ല്യാരുടെയും കളക്കണ്ടത്തില്‍ പാത്തുമ്മയുടെയും മകനായി ജനിച്ചു. സ്‌കൂള്‍ പഠനത്തിനുശേഷം കോഴിക്കോട് ചന്ദ്രികയില്‍ സഹപത്രാധിപരായി ചേര്‍ന്നു. അറുപതുകളില്‍ ചന്ദ്രിക സിറ്റി റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. വാരികയിലും വാരാന്ത്യപ്പതിപ്പിലും മാറി മാറി ജോലി ചെയ്തു. കുറേക്കാലം ലോക്കല്‍ ഡസ്‌ക്കിലും പ്രവര്‍ത്തിച്ചു. ലീഡര്‍ റൈറ്ററായും ജോലി ചെയ്തിട്ടുണ്ട്.  പത്രപ്രവര്‍ത്തന രംഗത്തെ ...

പ്രഗത്ഭ പത്രപ്രവര്‍ത്തകനും വിശ്രുത നോവലിസ്റ്റും പ്രസിദ്ധ സ്‌പോര്‍ട്‌സ് കോളമിസ്റ്റും ചന്ദ്രിക വാരികയുടെ പ്രഥമ പത്രാധിപരുമായിരുന്നു പി.എ.മുഹമ്മദ് കോയ.  മുഷ്ത്താഖ് എന്ന തൂലികാനാമത്തിലാണ് മാതൃഭൂമിയിലെയും ചന്ദ്രികയിലെയും സ്‌പോര്‍ട്‌സ് കോളങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നത്.
ഒരു കാലഘട്ടത്തിലെ വായനക്കാരെ ആകമാനം വിസ്മയം കൊള്ളിച്ച കഥകളും നോവലുകളും എഴുതിയ പി.എ. കളിക്കളങ്ങളിലും സാഹിത്യത്തിന്റെ രസം ...

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ചീഫ് എഡിറ്ററും യൂണിറ്റി മീഡിയാ അവാര്‍ഡ് ജേതാവുമായിരുന്നു നമ്പലാട്ട് ചന്ദ്രശേഖരമേനോന്‍ (എന്‍.സി. മേനോന്‍). പട്ടാമ്പി നമ്പലാട്ട് രാവുണ്ണിനായരുടെയും മാധവിക്കുട്ടിയമ്മയുടെയും മകനായി 1934 ആഗസ്ത് 20ന് ഗുരുവായൂരിലാണ് ചന്ദ്രശേഖരമേനോന്‍ ജനിച്ചത്. ഊട്ടി മുനിസിപ്പല്‍ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുനെല്‍വേലി സെന്റ് സേവ്യഴ്‌സ് കോളേജില്‍ ഉപരിപഠനം നടത്തി. തുടര്‍ന്ന്, വാഷിങ്ടണിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനവും നടത്തി.ആദ്യകാലത്ത് കൊല്‍ക്കത്തയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദ് സ്‌റ്റേറ്റ്‌സ്മാന്‍' പത്രത്തിന്റെ ലേഖകനായിരുന്നു. ബംഗ്ലാദേശ്‌യുദ്ധം, പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍.....

ചെറുപ്പുളശ്ശേരിക്കടുത്ത് കാറല്‍മണ്ണ സ്വദേശിയായ എ.എസ്. നായര്‍ ചിത്രരചനയില്‍ തനതായ ശൈലി കണ്ടെത്തിയ പ്രതിഭയായിരുന്നു. കെ.സി.എസ്. പണിക്കരുടെ ശിഷ്യനായിരുന്ന എ.എസ്. ജയകേരളം വാരികയിലൂടെയായിരുന്നു തുടക്കം. പിന്നീട് പതിറ്റാണ്ടുകള്‍ മാതൃഭൂമിക്കുവേണ്ടി ചിത്രങ്ങള്‍ വരച്ചു. ചിത്രകലക്കു പുറമെ നാടകങ്ങളും എ.എസിന് വഴങ്ങുതായിരുന്നു. രചനയിലും സംവിധാനത്തിലും നൂതന രീതികള്‍ കണ്ടെത്തിയ അദ്ദേഹം പത്രപ്രവര്‍ത്തകരുമായി പുലര്‍ത്തിയ ഉറ്റബന്ധം ഒരു കാലഘട്ടത്തിന്റെ തിളങ്ങുന്ന അദ്ധ്യായമായി. അക്ഷരങ്ങളേയും ചിത്രങ്ങളേയും സ്‌നേഹിക്കുവരുടെ കൂട്ടായ്മക്ക് അദ്ദേഹം ശക്തിചൈതന്യം നല്‍കി. കാലിക്കട്ട് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തു. കോഴിക്കോട്ടെ സാമൂഹ്യ - സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്ന എ.എസ്. പത്രപ്രവര്‍ത്തക  ...

വി.കെ.ബി. നായര്‍

വി.കെ.ബി എന്ന പേരില്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിു മലയാള മനോരമ കോട്ടയം റസിഡന്റ് എഡിറ്റര്‍ ആയിരന്നു വി.കെ.ഭാര്‍ഗവന്‍ നായര്‍.

മനോരമയില്‍ എഴുതിപ്പോന്ന കണ്ടതും കേട്ടതും എന്ന കോളത്തിലൂടെ മലയാള പത്രവായനക്കാര്‍ക്ക് സുപരിചിതനായിരുന്ന വി.കെ.ബി. ആദ്യകാലത്ത് റിപ്പോര്‍ട്ടിങ്ങ് രംഗത്തായിരുന്നു. പിന്നീട് എഡിറ്റിങ്ങ്, പത്രരൂപ കല്പന രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു.

TK Govindankutty Nair alias TKG excelled in different walks of public life such as author, politician and organizer. TKG was born on 18 June 1928

to freedom fighter TK Sankaran Nair and TK Janakiamma at Punnayoorkulam in Thrissur district. 953 he joined as a staff in Navajeevan daily started by the communist party under the editorship of Joseph Mundasserry and after him he became the chief editor. As the editor of Navajeevan, TKG was arrested under official secret act for the publication of a top secret government document in his daily. When  Malayala Manorama started its Kozhikode edition, TKG joined as a member of the editorial board

Photo: 

പഴയകാല പത്രപ്രവര്‍ത്തക തലമുറയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വ്യക്തിത്വമാണ് രയരോത്ത് കൃഷ്ണന്‍ നമ്പ്യാരെന്ന ആര്‍.കെ.നമ്പ്യാര്‍.  സോഷ്യലിസ്റ്റ് ആശയങ്ങളില്‍ മനസ്സുറച്ചുനിന്ന നമ്പ്യാര്‍ തന്റെ വിശ്വാസ ദര്‍ശനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ പത്രപ്രവര്‍ത്തന രംഗത്ത് ഉറച്ചുനിന്നു.  1930 ഫെബ്രുവരി രണ്ടിന് ഒളവിലത്ത് രയരോത്ത് വീട്ടിലാണ് ജനനം.  അച്ഛന്‍ കെ.പി.എ നായര്‍.  അമ്മ നാരായണിയമ്മ.  കാഞ്ഞിലേരിയിലും ശിവപുരത്തും പ്രാഥമിക വിദ്യാഭ്യാസം.  സ്വാതന്ത്ര്യസമരകാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെത്തിയതോടെ പഠനം പാളംതെറ്റി.  പിന്നീട് തിരുവങ്ങലത്തും മുണ്ടിയോ'ും ഓറിയന്റല്‍ സംസ്‌കൃത സ്‌കൂളിലും പഠിച്ചു.  സുകുമാര്‍ അഴിക്കോടിന്റെ സഹപാഠിയാണ്. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പഠനം നിര്‍ത്തി കോഴിക്കോട് സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായി.  തുടര്‍ന്ന് പത്രവിതരണക്കാരനായ നമ്പ്യാര്‍ പത്രഏജന്‍സി സംഘടനയുടെ നേതാവായി.  അവിടെ നിന്നാണ് 1963-ല്‍ മലയാളം എക്‌സ്പ്രസ് പത്രത്തിന്റെ എഡിറ്റര്‍ കരുണാകരന്‍ നമ്പ്യാര്‍ എക്‌സ്പ്രസ്സില്‍ ജോലി നല്‍കുന്നത്.  പിന്നീട് പത്രത്തിന്റെ കോഴിക്കോട് എഡിഷനില്‍ ലേഖകനായി.  സ്‌നേഹസൗഹൃദങ്ങള്‍ പങ്കുവച്ച് അദ്ദേഹം കോഴിക്കോ'് വിപുലമായ ആത്മബന്ധങ്ങള്‍ക്കുടമയായി ...

Photo: 

ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്ത വാരികയുടെ സ്ഥാപക പത്രാധിപസമിതി അംഗവുമായിരുന്നു കെ.ഇ.കെ.നമ്പൂതിരി. 1930 ജൂ 5-ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ്  നമ്പൂതിരിയുടെ ജനനം.  അച്ഛന്‍ കെ.സി.കേശവന്‍ നമ്പൂതിരി.  അമ്മ ദേവകി അന്തര്‍ജനം.

കേരള രാജ്യത്തിനു സമ്മാനിച്ച പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു എടത്തട്ട നാരായണന്‍.  ഹിന്ദുസ്ഥാന്‍ ടൈംസ്, പഴനിയര്‍ എന്നീ പത്രങ്ങളില്‍ ജോലിചെയ്തശേഷം സോഷ്യലിസ്റ്റ് ആയിരുന്ന എടത്തട്ട ലിങ്ക് വാരികയും പേട്രിയട്ട് ദിനപത്രവും സ്ഥാപിച്ചു.  ന്യൂഡല്‍ഹി കോണാട്ട് പ്ലെയ്‌സിലെ ലിങ്ക് ഹൗസ് ഒരിക്കല്‍ രാജ്യത്തെ ഉല്‍പ്പതിഷ്ണുക്കളുടെ താവളമായിത്തീര്‍ന്നത് എടത്തട്ട നാരായണന്റെ സാന്നിദ്ധ്യം മൂലമാണ്.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രങ്ങളായിരുന്ന ക്രോസ് റോഡ്, ന്യൂ ഏജ് എന്നിവയില്‍ എഡിറ്ററായിരിക്കെ ആശയപരമായ  വിയോജിപ്പുകളില്‍ അരുണാ അസഫലിക്കൊപ്പം എടത്തട്ട ബന്ധങ്ങള്‍ ഉപേക്ഷിച്ചു.

ന്യൂഡല്‍ഹിയില്‍ ഏറെക്കാലം ദേശാഭിമാനി ലേഖകനായിരുന്നു കണ്ണുര്‍ സ്വദേശി നരിക്കുട്ടി മോഹനന്‍. പ്രതിപക്ഷനേതാവ് എ.കെ.ജി.യുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന മോഹനന്‍  കുറെക്കാലം അദ്ദേഹത്തിന്റെ  സിക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഡല്‍ഹിയില്‍ എല്ലാ വിഭാഗത്തില്‍പെട്ട ദേശീയ നേതാക്കളുമായും ഉറ്റ ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എണ്‍പതുകളില്‍ അദ്ദേഹം കോഴിക്കോട് ദേശാഭിമാനിയില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. ഏറെ രാഷ്ട്രീയലേഖനങ്ങളും ഏതാനും പുസ്തകങ്ങളും ... 

കേരളത്തില്‍  സാമൂഹ്യ പരിവര്‍ത്തനത്തിനുവേണ്ടി നടന്ന മഹത്തായ പരിശ്രമങ്ങളില്‍ സജീവമായി പങ്കെടുത്ത് പി.വി.കെ.നെടുങ്ങാടി പത്രപ്രവര്‍ത്തന രംഗത്ത് അവഗണിക്കാന്‍ കഴിയാത്ത ഒരു മഹത്‌വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.  ഉത്തര കേരളത്തിലെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ പ്രേരകശക്തിയായും അദ്ദേഹം വര്‍ത്തിച്ചു.  1950-ല്‍ കണ്ണൂരില്‍ ആരംഭിച്ച ദേശമിത്രംവാരികയുടെ പത്രാധിപരായി രണ്ടുദശകങ്ങള്‍കൊണ്ട് അനേകംപേരെ ...

ആദ്യകാല കമ്യൂണിസ്റ്റും ജനയുഗം, ദേശാഭിമാനി പത്രങ്ങളുടെ ലേഖകനും ആയിരുന്നു ജി.എം. നെന്മേനി എന്ന ഗോപാലമേനോന്‍ നെന്മേനി.

For Manikkathanar who was born in Nidhireekkal family in Kuravilangad in 1842, the missionary activities and foundation of Nasrani Deepika was never two entities, but one supplementing the other. When the need for mouthpiece `Jathaikyasangham’ arose, for the unity of Christian churches, the church appointed Manikkathanar who was working under CMI church, to fulfill the goal...

1947-ല്‍ മസ്ദൂര്‍ എന്ന പത്രം ആരംഭിച്ച് ആദര്‍ശവിശുദ്ധിയുടേയും വിജ്ഞാന സംസ്‌കാരത്തിന്റെയും തിളക്കമാര്‍ന്ന അക്ഷരവിപ്ലവം സംഘടിപ്പിച്ച് പാമ്പന്‍ മാധവന്‍ പത്രപ്രവര്‍ത്തകര്‍ക്ക് പാമ്പാജിയും രാഷ്ട്രീയക്കാര്‍ക്ക് മാധവേട്ടനുമായിരുന്നു.  
ലോകത്തിന്റെയും ഇന്ത്യയുടേയും രാഷ്ട്രീയ ചരിത്രവശങ്ങളെകുറിച്ച്  ആധികാരികമായി എഴുതിയ പാമ്പന്‍ മാധവന്‍ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെപ്പറ്റി എഴുതിയ കുറിപ്പുകള്‍ഏറെ ശ്രദ്ധേയമായിരുന്നു.

പന്തളം  കേരളവര്‍മ്മ എന്നല്ല, മഹാകവി പന്തളം കേരളവര്‍മ്മ(1879-1919)എന്നേ ഈ അപൂര്‍വ്വപ്രതിഭയെ ആരും അഭിസംബോധന ചെയ്യാറുള്ളൂ. എന്നാല്‍ മഹാകവിയായിട്ടല്ല മാധ്യമപ്രവര്‍ത്തകനായിട്ടാണ് പന്തളം കേരളവര്‍മ്മയെ നാം ഇവിടെ പരിചയപ്പെടുന്നത്; മലയാള മാധ്യമചരിത്രത്തിലെ അനുപമമായ ഒരു അധ്യായം എഴുതിയ മാധ്യമപ്രവര്‍ത്തകനായിട്ട്പദ്യരൂപത്തില്‍ ആദ്യാവസാനം എഴുതപ്പെട്ട മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും വാര്‍ത്താപ്രസിദ്ധീകരണം കവനകൗമുദി ആണ്.

ദീര്‍ഘകാലം ദേശാഭിമാനി പത്രാധിപസമിതിയംഗവും പത്രപ്രവര്‍ത്തകയൂണിയന്‍ നേതാവുമായിരുന്നു.  എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായിരുന്നിട്ടുണ്ട്.  'നവലോക'ത്തിലും ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റ നിയമകാര്യലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലെനിന്റെ ജീവചരിത്രമുള്‍പ്പെടെയുള്ള കൃതികള്‍ മലയാളത്തിലേക്ക് തര്‍ജമചയ്തിട്ടുണ്ട്. 'രാക്ഷസന്റെ സ്വര്‍ണമുടി' എന്ന ബാലസാഹിത്യകൃതിയും രചിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖനാണ്. ഐ.എഫ്.ഡബ്ല്യു.ജയുടെ ട്രഷററും ദീര്‍ഘകാലം പ്രവര്‍ത്തകസമിതി അംഗവുമായിരുന്നു. കേരള പ്രസ് അക്കാദമിയില്‍ അധ്യാപകനായിരുന്നു. 86 ാം വയസ്സി.......

Pages