You are here:

Stalwarts of Journalism from Kerala

Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.

പത്രപ്രവര്‍ത്തനത്തിലും സാഹിത്യത്തിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിയാണ് തേക്കിന്‍കാട് ജോസഫ്.  കോട്ടയത്ത് ദീപിക പത്രാധിപസമിതിയില്‍ സ്തുത്യര്‍ഹമായ  സേവനം നടത്തിയാണ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ അദ്ദേഹം വ്യക്തിമുദ്രചാര്‍ത്തിയത്.  
1958 ഡിസംബറില്‍ ക്രിസ്മസ് ദീപികയില്‍ നക്ഷത്രവിളക്ക് എന്ന കൊച്ചുകഥ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് സാഹിത്യരംഗത്ത് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് എത്രഎത്ര സന്ധ്യകള്‍ എന്ന നോവലും പ്രസിദ്ധീകരിച്ചു.  പാലാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളില്‍ അധ്യാപകനായിരിക്കെയാണ് ജോസഫ് ദീപിക പത്രാധിപ സമിതിയില്‍ ചേരുന്നത്.  ആ വര്‍ഷം ഏഴോളം പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു.  
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാവുംവിധം ദീപിക പ്രസിദ്ധീകരിച്ച യൂണിറ്റ് ടെസ്റ്റ് പരീക്ഷാ മാതൃക ജോസഫിന്റെ കണ്ടെത്തലായിരുന്നു.  കേരളത്തിലെ മിക്ക പത്രങ്ങളും ഈ മാതൃക അനുകരിച്ചു.  ദീപിക ആഴ്ചപ്പതിപ്പ്, കുട്ടികളുടെ ദീപിക ചില്‍ഡ്രന്‍സ് ഡൈജസ്റ്റ്, ഓണം വിശേഷാല്‍ പതിപ്പ് തുടങ്ങി മിക്ക ദീപിക പ്രസിദ്ധീകരണങ്ങളുടേയും ചുമതലക്കാരനായിരുന്നു ജോസഫ്.
ജോസഫിന്റെ പതിേെനട്ടാളം പുസ്തകങ്ങള്‍  വെളിച്ചം കണ്ടിട്ടുണ്ട്.....

പ്രമുഖ പത്രപ്രവര്‍ത്തകനും സാഹിത്യകാരനും ജേണലിസം അധ്യാപകനുമായ തേക്കിന്‍കാട് ജോസഫ് 1943 ജനവരി 31ന് കുറുവിലങ്ങാട് പകലോമറ്റം ആലപ്പാട്ടുകോട്ടയില്‍ തേക്കിന്‍കാട്ടു വീട്ടിലാണ് ജനിച്ചത്. അച്ഛന്‍: തേക്കിന്‍കാട്ടില്‍ ദേവസ്യ സെബാസ്റ്റ്യന്‍. അമ്മ: അമ്മ സെബാസ്റ്റ്യന്‍ 

തോമസ് ജേക്കബ് 
ഇരുപത്തഞ്ചാം വയസ്സില്‍ ന്യൂസ് എഡിറ്ററായി തുടങ്ങി മലയാള മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്റ്ററായി വളര്‍ന്ന് പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകന്‍. പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂരിലെ ശങ്കരമംഗലം തൈപ്പറമ്പില്‍ വീട്ടില്‍ ജനനം-1940 നവമ്പര്‍ 22ന്. അച്ഛന്‍    ടി.ഒ.ചാക്കോ, ഫോട്ടാഗ്രാഫര്‍, ചിത്രകാരന്‍, മിഷനറി പ്രവര്‍ത്തകന്‍, അമ്മ മറിയാമ്മ.തിരുവല്ലാ മാര്‍ത്തോമ്മാ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ഡിഗ്രിയെടുത്ത് ചെറിയ പ്രായത്തില്‍ പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നു. കാര്‍ട്ടൂണിസ്റ്റാകാനായിരുന്നു താല്പര്യം. പഠിക്കുമ്പോള്‍തന്നെ മനോരമയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതാണ്. പക്ഷേ, മനോരമയില്‍ പത്രപ്രവര്‍ത്തകനായാണ് തുടങ്ങിയത്-1960ല്‍. മലയാള മനോരമ കോഴിക്കോട്ടും പിന്നെ എറണാകുളത്തും യൂണിറ്റ് തുടങ്ങിയപ്പോള്‍ തോമസ് ജേക്കബ് ആയിരുന്നു ന്യൂസ് എഡിറ്റര്‍. 25ാംവയസ്സിലാണ് ന്യൂസ് എഡിറ്ററായത്. ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററയാരിന്നു.....

പ്രശസ്ത പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമാണ് ടി.വി.ആര്‍. ഷേണായി. എറണാകുളം ചെറായി സ്വദേശിയാണ്.  ഷേണായി ഇന്ത്യന്‍ എക്‌സ്പ്രസ്സിലും മനോരമയിലും പ്രവര്‍ത്തിച്ചു. പിന്നീട് സ്വതന്ത്ര കോളമിസ്റ്റായി നിരവധി പത്രങ്ങള്‍ക്കുവേണ്ടി എഴുതുന്നു. മനോരമയുടെ ന്യൂഡല്‍ഹി പ്രത്യേകലേഖകനും ദ വീക് പത്രാധിപരുമായിരുന്നു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് ഏറ്റവും ആധികാരികമായി എഴുതുന്ന കോളമിസ്റ്റാണ് അദ്ദേഹം. പത്രപ്രവര്‍ത്തനരംഗത്ത് രജതജൂബിലി പൂര്‍ത്തിയാക്കിയ അദ്ദേഹം ഏറെ ആദരിക്കപ്പെട്ടിട്ടുണ്ട്. 2003-ല്‍ പത്മഭൂഷണ്‍ ബഹുമതി....

പ്രമുഖ സാഹിത്യകാരനും  മാധ്യമപ്രവര്‍ത്തകനുമാണ് യു.കെ കുമാരന്‍ (ജനനം 1950 മേയ് 11ന്) ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്. വീക്ഷണം വാരിക അസിസ്റ്റന്റ് എഡിറ്ററായി ജോലി ആരംഭിച്ച പിന്നീട് കേരളകൗമുദിയില്‍ ചേര്‍ന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വൈസ് ...

തലശ്ശേരിയില്‍ ഒ.അബ്ദുല്ലക്കുഞ്ഞി കെ.കുഞ്ഞിമ്മാ ദമ്പതികളുടെ മകനായ കെ.ഉബൈദുല്ല സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം കോഴിക്കോട് ചന്ദ്രികയില്‍ സബ് എഡിറ്ററായി.  ദിനപത്രത്തിന് പുറമെ വാരാന്തപ്പതിപ്പിന്റെയും വിശേഷാല്‍ പ്രതികളുടേയും ചാര്‍ജ് വഹിച്ചു.  വിദേശകഥകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യുന്നതും പുതിയപംക്തികള്‍ കൈകാര്യം ചെയ്യുന്നതും ചന്ദ്രിക ആഴ്ചപ്പതിപ്പിന് മികവേറി 1967-ല്‍ മലയാളമനോരമ കോഴിക്കോട് എഡിഷനില്‍ എഡിറ്ററായതോടെ പ്രധാനമായും വിദേശരാജ്യലേഖനങ്ങളുടേയും പംക്തികളുടേയും ചാര്‍ജ് വഹിച്ചു.  മനോരമ വാരികയില്‍ ക്വിസ്പംക്തിയും സ്‌പോര്‍ട്‌സും സിനിമയും കൈകാര്യം ചെയ്തു.  അന്താരാഷ്ട്ര പ്രശ്‌നങ്ങളെകുറിച്ച് വിജ്ഞാന പ്രദങ്ങളായ നിരവധി റേഡിയോ പ്രഭാഷണങ്ങളും നടത്തി.  കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എന്ന നിലയില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങളും നടത്തി ...

മാതൃഭൂമിയുടെ മുഖപ്രസംഗം വായിച്ച്, ഇതെതഴുതിയത് എ.പി.ഉദയഭാനുവാണ് എന്നു വായനക്കാര്‍ക്ക് പറയുവാന്‍ കഴിയുമായിരുന്നു, അദ്ദേഹം മാതൃഭൂമി പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ച 1961- 1978 കാലത്ത്. അത്രമേല്‍ വ്യത്യസ്തമായ ശൈലി മുഖപ്രസംഗമെഴുതുമ്പോള്‍ പോലും, നര്‍മോപന്യാസകാരന്‍ കൂടിയായ എ.പി.ഉദയഭാനുവിന് മാറ്റിവെക്കുവാന്‍ കഴിയുമായിരുന്നില്ല.

സി.ഉത്തമക്കുറുപ്പ് 

ഗാന്ധിയന്‍ ജീവിതരീതി പിന്തുടര്‍ന്ന ഉത്തമക്കുറുപ്പ് അരനൂറ്റാണ്ടിലേറെ പത്രപ്രവര്‍ത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. ബഹുഭാഷാ പണ്ഡിതനും ആധ്യാത്മിക രംഗത്തെ ശ്രദ്ധേയനുമായിരുന്നു.

ബഹുഭാഷാ പണ്ഡിതനും ആധ്യാത്മിക രംഗത്തെ ശ്രദ്ധേയനുമായിരുന്നു മാതൃഭൂമി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ആയി വിരമിച്ച ഉത്തമക്കുറുപ്പ്. ഭാഷാശുദ്ധിയും ആശയവ്യക്തതയും കൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹം മാതൃഭൂമിയില്‍ എഴുതിയ മുഖപ്രസംഗങ്ങള്‍. മുഖപ്രസംഗങ്ങള്‍.

പില്‍ക്കാലത്ത് പത്രാധിപരായും പ്രഭാഷകനായും എഴുത്തുകാരനായും ഗായകനായും കവിയായും നടനായും നാടകകൃത്തായുമെല്ലാം പ്രസിദ്ധി നേടിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍(1928-2005) കോട്ടയം സി.എം.എസ്.കോളേജ് വിദ്യാര്‍ത്ഥിയായ കാലത്തുതന്നെ പ്രശസ്തനായിത്തുടങ്ങിയിരുന്നു. നാടകമെഴുതിത്തുടങ്ങിയതു പതിനേഴാം വയസ്സിലാണ്. വൈകാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനവും തുടങ്ങി. 

Photo: 

പരസ്പര പൂരകങ്ങളായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും.  കേരള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒരിക്കലും മാഞ്ഞുപോകാത്ത പേരുകള്‍.  നിര്‍ഭയനും സുധീരനുമായ പത്രാധിപര്‍ക്ക്  നിസ്തുലവും നിസ്വാര്‍ത്ഥവുമായ പിന്തുണ നല്‍കി തന്റെ ഭൗതികനേട്ടങ്ങളൊക്കെ നഷ്ടപ്പെടുത്തിയ പത്രമുടമയായിരുന്നു വക്കം മൗലവി.
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കില്‍ 1873-ലാണ് വക്കത്തിന്റെ ജനനം.  പിതാവ് അയിരൂര്‍ കായിപ്പുറത്ത് മുഹമ്മദ്കുഞ്ഞ്.  മാതാവ് ഹാഷുബി.  സമ്പന്നമായിരുന്നു കുടുംബപശ്ചാത്തലം.
മതവിദ്യാഭ്യാസത്തിനുശേഷം ഭാഷാപഠനത്തിലേക്ക്.  മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു, സംസ്‌കൃതം, തമിഴ്, പേര്‍ഷ്യന്‍ ഭാഷകള്‍ പഠിച്ചു.
ഉല്‍പതിഷ്ണുത്വവും മതേതരത്വവും പുരോഗമന രാഷ്ട്രീയ-സാമൂഹ്യ അന്തര്‍ധാരകളും അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി.  സാമൂഹ്യ നവോത്ഥാനത്തിന് ചിന്താപരമായ ഔന്നിത്യം അത്യന്താപേക്ഷിതമാണെന്ന് മൗലവി മനസ്സിലാക്കി.  അതിന് വായന വളരണം.  അതിനുള്ള ഉപാധിയായി അദ്ദേഹം കണ്ടത് പത്രങ്ങളെയാണ്.  അങ്ങിനെയാണ് 1905-ല്‍ അഞ്ചുതെങ്ങില്‍ നിന്ന് 'സ്വദേശാഭിമാനി'പത്രം ആരംഭിക്കുന്നത്.  1906-ല്‍ രാമകൃഷ്ണപിള്ള പത്രാധിപരായതോടെ ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെ ശക്തമായ പടവാളായി സ്വദേശാഭിമാനി മാറി.  ദിവാന്‍ ഭരണത്തിന്റെ അനിഷ്ടത്തെത്തുര്‍ന്ന് 1910-ല്‍ പത്രം നിരോധിക്കപ്പെടുകയും പത്രസ്ഥാപനം കണ്ടുകെട്ടുകയും ചെയ്തു.  രാമകൃഷ്ണപിള്ളയെ നാടുകടത്തി. എന്നാല്‍ തന്റെ പത്രാധിപര്‍ക്കുള്ള അചഞ്ചലമായ പിന്തുണ മൗലവി ഒരിക്കലും പിന്‍വലിച്ചില്ല ...

Boobli George Verghese (born 21 June 1927), usually known as B.G. Verghese, is a senior  journalist, who was editorof the leading papers Hindustan Times(1969–75) and Indian Express (1982–86). Since 1986, he has been associated with the social sciences think-tank Centre for Policy Research, New Delhi.Hailing from an elite family background, Verghese attended the Doon school and then studied Economics from St. Stephen's College, Delhi with a master's from Trinity College, Cambridge.Verghese started his journalistic career in The Times of India. 

തിരുവനന്തപുരത്തെ പ്രമുഖ പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു കെ.പി.വാസുദേവന്‍ നായര്‍. ആലപ്പുഴ ജില്ലയിലെ കാവാലത്താണ് ജനനം, 1924-ല്‍. അച്ഛന്‍ ഡോ.പത്മനാഭപ്പണിക്കര്‍, അമ്മ ജാനകി അമ്മ. ആലപ്പുഴയിലും തിരുവനന്തപുരത്തും ചെന്നൈയിലുമായിരുന്നു വിദ്യാഭ്യാസം. 
1951-ല്‍ പത്രപ്രവര്‍ത്തനമാരംഭിച്ച വാസുദേവന്‍ നായര്‍ കേരള പത്രികയുടെ അസോസിയേറ്റ് ചീഫ് എഡിറ്ററായിരുന്നു. ഈനാട് മലയാളപത്രത്തിന്റെ പത്രാധിപരായും ജോലിചെയ്തിട്ടുണ്ട്. പി.ടി.ഐ, മലയാളരാജ്യം എന്നിവയില്‍ പ്രവര്‍ത്തിച്ചു. മലയാള രാജ്യത്തിന്റെ പ്രത്യേക ലേഖകനായിരുന്നു. 1998-ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. പ്രസ് അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു. 2000 ഏപ്രിലില്‍.....

വീരേന്ദ്രകുമാര്‍

എഴുത്തുകാരനും പ്രഭാഷകനും പാര്‍ലമന്‍റേറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ്യ സോഷ്യലിസ്റ്റ് നേതാവുമായിരുന്നു എം.പി.വീരേന്ദ്രകുമാര്‍ എം.പി. ദീര്‍ഘകാലം ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് , രാജ്യസംഭാംഗം, ലോക്‌സഭാംഗം , കേന്ദ്രമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായും കേരളധ്വനി, ഈനാട്, ദീപിക പത്രങ്ങളുടെ പത്രാധിപസമിതിയംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള വേളൂര്‍ കൃഷ്ണന്‍കുട്ടി പക്ഷേ കേരളത്തിലുടനീളം അറിയപ്പെടുത് മികച്ച ഹാസ്യസാഹിത്യകാരനായാണ്. (ജനനം:1933. മരണം: ഓഗസ്റ്റ് 22, 2003) 

നൂറ്റിനാല്പതിലേറെ ഹാസ്യകൃതികള്‍ രചിച്ചിട്ടുള്ള വേളൂര്‍ കൃഷ്ണന്‍കുട്ടി കോട്ടയത്തിനടുത്ത് വേളൂരില്‍ നടുവിലേക്കര വീട്ടിലാണ് ജനിച്ചത്. പിതാവ് എന്‍.എന്‍.കുഞ്ഞുണ്ണി, മാതാവ് പാര്‍വതിയമ്മ. 

Vengayil Kunhiraman Nayanar was a journalist, essay writer, critic and short story writer. One of the pioneers in these fields in Kerala, Nayanar was born in an aristocratic Nair family known as "Vengayil" in Chirackal Thaluk, North Malabar. He was born to Perinchellor Puliapadappu Hardasan Somayaji  and Kunjakkam Amma of Vengayil. Nayanar was educated in Calicut and Saidampetta Agricultural College. In 1907 he became member of Malabar District Board. In 1912 he was elected to Madras Assembly.....

Photo: 

പ്രമുഖ പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക സംഘടനയുടെ സമുന്നത നേതാവുമായിരുന്നു ജി.വേണുഗോപാല്‍.  1974 മുതല്‍ 1978 വരെയും 91-92ലുമായി ആറുവര്‍ഷം അദ്ദേഹം കേരള  പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളകൗമുദിയില്‍ സീനിയര്‍ സബ് എഡിറ്റര്‍, കൗമുദിയുടെ തിരുവനന്തപുരം ബ്യൂറോചീഫ്, മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വേണുഗോപാല്‍ കൗമുദി വാരിക, സതേ സ്റ്റാര്‍, സഖാവ്, മുന്നണി, പ്രവാഹം എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലും  ഇംഗ്‌ളീഷിലും  സിനിമ, സ്‌പോര്‍ട്്‌സ് നിരൂപണങ്ങള്‍ എഴുതിയിരുന്നു.  ജി.വി.എന്നാണ് തൂലികാനാമം.
1928-ല്‍ പി.കെ.ഗോവിന്ദപിള്ളയുടേയും ഡി.ചെല്ലമ്മയുടേയും മകനായി തിരുവനന്തപുരത്താണ് ജനിച്ചത്.  കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു.
1957ലാണ് പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്.   1992-ല്‍ മാതൃഭൂമിയില്‍ നിന്ന് വിരമിച്ചു.  1986-ല്‍ കേസരി മെമ്മോറിയല്‍ അവാര്‍ഡ് നേടിയിട്ടുണ്ട് ...

T Venugopal, retired as Deputy Editor of Mathrubhumi daily in   1988. He had contributed a lot to the modernization of Malayalam journalism. He joined Mathrubhumi in 1952 after completing his studies at Kozhikode Zamorins college and Kerala Varma college, Thrissur. He was the recipient of the first Swadeshabhimani-Kesari award.....

കോട്ടയം ജില്ലയിലെ കാണക്കാരിക്കടുത്തുള്ള പട്ടിത്താനത്ത് വി.ജോര്‍ജിന്റെയും തെരേസയുടെയും ഇളയ മകനായി വിക്റ്റര്‍ ജോര്‍ജ് 1955 ഏപ്രില്‍ പത്തിന് ജനിച്ചു. ബാല്യത്തില്‍ ഫുട്‌ബോള്‍ കളിയോടായിരുന്ന കമ്പം. കുറവിലങ്ങാട് ദേവമാതാ കോളേജില്‍നിന്ന് ഇംഗ്ലീഷ്  സാഹിത്യത്തില്‍ ബിരുദം നേടി. സഹോദരന്‍ വിന്‍സെന്റില്‍നിന്ന് ഇക്കാലത്താണ് വിക്റ്ററിലേക്ക് ഫോട്ടോഗ്രാഫിപ്രേമം പകര്‍ന്നത്. പഠനം കഴിഞ്ഞതോടെ വിക്റ്റര്‍ ഫോട്ടോഗ്രാഫി ഒരു പ്രൊഫഷനായി സ്വീകരിച്ചുകഴിഞ്ഞിരുന്നു. വേറിട്ട കാഴ്ചകള്‍ കണ്ടെത്താനുള്ള ഒരു കണ്ണ് തനിക്കുണ്ടെന്ന് വിക്റ്റര്‍തന്നെ ഇക്കാലത്ത് കണ്ടെത്തുന്നുണ്ട്......

ഒ.വി.വിജയന്‍
പ്രമുഖ  നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റും ആയ ഒ.വി.വിജയന്‍ ശ്രദ്ധേയനായ കോളമിസ്റ്റ് കൂടിയാണ്. 1979-81 കാലത്ത് ' മലയാളനാട് ' വാരികയില്‍ എഴുതിയ ഇന്ദ്രപ്രസ്ഥം പംക്തി അടിയന്തരാവസ്ഥയുടെയും അതിന് ശേഷമുള്ള കാലത്തിന്റെയും തത്ത്വചിന്താപരമായ വിശകലനമായിരുന്നു.   

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല വിക്രമന്‍ നായര്‍. ബംഗാളി വായനക്കാരുടെ പ്രിയ ഗദ്യകാരനുമായിരുന്നു. ആലപ്പുഴ അരുക്കുറ്റി ശങ്കര്‍നിവാസില്‍ ഗോപാലന്റെയും പൊന്നമ്മയുടെയും മകനായി  ജനിച്ച അദ്ദേഹം 1957 മുതല്‍ വിദ്യാര്‍ഥിയായും പിന്നെ പത്രപ്രവര്‍ത്തകനായും ബംഗാളില്‍ ജീവിച്ചു.
ഏറണാകുളം മഹാരാജാസില്‍ നിന്ന് ഇന്റര്‍മിഡിയറ്റ് കഴിഞ്ഞാണ് 1957 ല്‍ കല്‍ക്കത്തയില്‍ എത്തിയത്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ കത്തുമായി വിശ്വഭാരതിയില്‍ പ്രവേശനം തേടിയെത്തിയ വിക്രമന്‍ നായര്‍ ശരിക്കുമൊരു ബംഗാളിയായി മാറുകയായിരുന്നു ക്രമേണ. ആനന്ദബസാര്‍ പത്രിക ഗ്രൂപ്പിന്റെ ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേഡിലായിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങളിയായിരുന്നു അദ്ദേഹത്തിന്റെ കണ്ണും മനസ്സും. ആനന്ദബസാര്‍ പത്രികയുടെ ദക്ഷിണേന്ത്യന്‍ ലേഖകനായി ചെന്നൈയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നക്‌സല്‍ബാരി കലാപം കഴിഞ്ഞ് ഒന്നര പതിറ്റാണ്ടിനുശേഷം ആ ഗ്രാമങ്ങളില്‍ ചെന്ന് തയ്യാറാക്കിയ '   നക്‌സല്‍ബാരിയുടെ നാല് മുഖങ്ങള്‍' .....

വിലാസിനി എന്ന പേരില്‍ അറിയപ്പെടുന്ന എം.കെ.മേനോന്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലല്ല നോവലിസ്റ്റ് എന്ന നിലയിലാണ് ഇന്ന് അറിയപ്പെടുന്നത്. അദ്ദേഹം തൊഴില്‍ജീവിതം ആരംഭിച്ചത് പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്. വിലപ്പെട്ട സംഭാവനകള്‍ ഈ മേഖലയ്ക്ക് നല്‍കുകയും ചെയ്തു. വടക്കാഞ്ചേരിയിലെ കരുമത്രയില്‍ 1928 ജൂണ്‍ 23ന് ജനിച്ചു.  കേരളത്തില്‍ അധ്യാപകനായും ബോംബൈയില്‍ ക്ലാര്‍ക്ക് ആയും കുറച്ച് കാലം പ്രവര്‍ത്തിച്ച ശേഷം 1953 ലാണ് മേനോന്‍ സിംഗപ്പൂരിലേക്ക് പോയത്. അവിടെ ' ഇന്ത്യന്‍ മൂവി ന്യൂസ് ' എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി. രണ്ട് കൊല്ലത്തിന് ശേഷം എ.എഫ്.പി ( അജാന്‍സ് ഫ്രാന്‍സെ പ്രസ്) എന്ന വാര്‍ത്താ ഏജന്‍സിയില്‍ തെക്ക് കിഴിക്കന്‍ ഏഷ്യാ യൂനിറ്റില്‍ ഡപ്യൂട്ടി എഡിറ്ററായി. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പത്ത് കൊല്ലം കൊണ്ട് എ.എഫ്.പി. ഡയറക്റ്റര്‍ ആയി ഉയര്‍ന്നെങ്കിലും 1977 ല്‍ കേരളത്തിലേക്ക് മടങ്ങി. പിന്നീടുള്ള ജീവിതം അദ്ദേഹം സാഹിത്യപ്രവര്‍ത്തനത്തിനാണ് വിനിയോഗിച്ചത്. നിറമുള്ള നിഴലുകള്‍, അവകാശികള്‍, യാത്രാമുഖം, ഊഞ്ഞാല്‍, യാത്രാമുഖം, തുടക്കം എന്നിവയാണ് പ്രശസ്ത കൃതികള്‍. വിവര്‍ത്തനം, കവിത എന്നീ മേഖലകളിലും .......

വിംസി എന്നത് സ്‌പോര്‍ട്‌സ് കോളമിസ്റ്റ് വി.എം.ബാലചന്ദ്രന്റെ (1914 -2010 ) തൂലികാനാമമാണ്. വിംസിയുടെ വളര്‍ച്ചയിലും പ്രശസ്തിയിലും വി.എം. ബാലചന്ദ്രന്‍ മറഞ്ഞുപോയി. പത്രപ്രവര്‍ത്തകനായിച്ചേര്‍ന്ന 1949 മുതല്‍ 2010 ജനവരിയില്‍ മരിക്കുന്നതിന് കുറച്ച് മുമ്പുവരെ അദ്ദേഹം സ്‌പോര്‍ട്‌സ് കോളം എഴുതിയതു  വിംസി എന്ന പേരിലാണ്.

പത്രപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവട്മാറിയതാണ് പി.വിശ്വംഭരന്‍. 1946 മുതല്‍ 1958 വരെ തിരുവനന്തപുരത്ത് അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായിരുന്നു. 1967-ല്‍ തിരുവനന്തപുരത്ത് നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഒരു വ്യാഴവട്ടക്കാലമേ മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുള്ളൂവെങ്കിലും രാഷ്ട്രീയ ജീവിതം സുദീര്‍ഘമാണ്. 

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തെ കേരളത്തിലേക്ക് കൊണ്ടുവന്നത് എ.പി.വിശ്വനാഥനാണെന്ന് പറയാം. 
1933 മാര്‍ച്ച് 11-ന് ഇ.ജി.അച്യുതന്‍പിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും പുത്രനായി കോട്ടയത്താണ് വിശ്വനാഥന്‍ ജനിച്ചത്. 
സ്‌കൂള്‍ വിദ്യാഭ്യാസം കോട്ടയം എം.ഡി.സെമിനാരിയിലും കോളേജ് വിദ്യാഭ്യാസം തിരുവനന്തപുരം എം.ജി.കോളേജിലുമായിരുന്നു. 

മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളാണ് പി.ടി.ഐ സ്വാമി എന്ന് വിളിക്കുന്ന ടി.എന്‍.വിശ്വനാഥന്‍.  1932 മെയ് 23-ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം.  അച്ഛന്‍ വി. നീലകണ്ഠ അയ്യര്‍.  അമ്മ വള്ളിയമ്മാള്‍.  

Pages

Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.

പ്രമുഖ പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക സംഘടനയുടെ നേതാവുമാണ് സി.ആര്‍.രാമചന്ദ്രന്‍. തിരുവനന്തപുരം ജില്ലയിലെ ഇടവയില്‍ ആര്‍.രാമന്‍പിള്ളയുടേയും സി.പങ്കജാക്ഷി അമ്മയുടേയും മകനായി 1947 മാര്‍ച്ച് 12-നാണ് ജനനം.  സ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ശേഷം ചങ്ങനാശ്ശേരി എന്‍.എസ്സ്.എസ്സ്. ഹിന്ദു കോളേജില്‍ നിന്നും പ്രീയൂണിവേഴ്‌സിറ്റി പാസ്സായി.  കൊല്ലം എസ്.എന്‍.കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടി.

ജനനം ഒറ്റപ്പാലത്തെ ചിറ്റേനിപ്പാട്ട് കൃഷ്ണന്‍ നായരുടെയും സി.പി.ജാനകി അമ്മയുടെയും മകനായി 1923 ല്‍. അച്ഛന്‍ ബര്‍മയിലായിരുന്നു. വിദ്യാഭ്യാസം ഒറ്റപ്പാലത്തും പാലക്കാട് വിക്‌റ്റോറിയ കോളേജിലുമായിരുന്നു. ഇന്റര്‍മീഡിയറ്റിന് ശേഷം റോയല്‍ നേവിയില്‍ ചേര്‍ന്നു. 1942-43 കാലത്ത് ബോംബെയിലായിരുന്നു. '46 ല്‍ നാവിക കലാപം ഉണ്ടായപ്പോള്‍ ഇന്റലിജന്‍സിന്റെ നോട്ടപ്പുള്ളിയായി. നേവി വിട്ട് രണ്ടുവര്‍ഷം അഹ്മദ് നഗറില്‍ ആര്‍മിയില്‍ പ്രവര്‍ത്തിച്ചു. 1948 ല്‍ സൈനികജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.  നാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചപ്പോള്‍ അറസ്റ്റിലായി 15ദിവസം ഒറ്റപ്പാലം ജയിലില്‍. ജയിലില്‍നിന്ന് വിട്ട ശേഷവും പോലീസ് ശല്യമുണ്ടായതുകൊണ്ട് ബോംബെയിലേക്ക് മടങ്ങി. 1952 ല്‍ തിരിച്ചുവന്ന് എ.കെ.ജി.ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തി. 1953 ല്‍ ഇ.എം.എസ്സിന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിപത്രമായ ക്രോസ്‌റോഡ്‌സിന്റെ ലേഖകനാകാന്‍ ഡല്‍ഹിക്കുപോയി. ഈ പത്രമാണ് പിന്നീട്.....

മുന്‍ തലമുറയിലെ പത്രപ്രവര്‍ത്തകരില്‍ പ്രഗത്ഭനായ പിതാവിന്റെ പാരമ്പര്യം ഏറ്റുവാങ്ങിയ പത്രപ്രവര്‍ത്തകനായിരുന്നു കെ.രാമചന്ദ്രന്‍.  അച്ഛന്‍ ചൊവ്വര പരമേശ്വരന്‍.  അമ്മ കെ.പി.ഗൗരിയമ്മ.  1928 ഏപ്രില്‍ ഏഴിനായിരുന്നു ജനനം.  എറണാകുളം ജില്ലയിലെ ചൊവ്വരയില്‍.

രാമചന്ദ്രന്‍ കൊടാപ്പള്ളി

മേല്‍വിലാസം കൂടെകൂട്ടാന്‍ ഇഷ്ടപ്പെടാത്ത പത്രപ്രവര്‍ത്തകനായിരുന്നു രാമചന്ദ്രന്‍ കൊടാപ്പള്ളി . ആരവവും ആര്‍ഭാടവുമില്ലാത്ത ജീവിതവും ഒടുവില്‍  മരണവും.  1944ല്‍ കൊടാപ്പള്ളി കുട്ടിരാമന്‍ വൈദ്യരുടേയും ചെറുവണ്ണൂര്‍ ദേവകി അമ്മയുടേയും മകനായി കോഴിക്കോടിനടുത്ത് കോട്ടൂളിയില്‍ ജനനം. ഏഴ് സഹോദരിമാര്‍. മുപ്പത്തിരണ്ടോളം താളിയോല ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു അച്ഛന്‍.  വ്യാകരണത്തിലുംആയുര്‍വേദത്തിലും പണ്ഡിതന്‍. പാണ്ഡിത്യത്തിലും  പ്രാഗത്ഭ്യത്തിലുംമുന്‍പന്തിയിലായിരുന്നു കൊടാപ്പള്ളികുടുംബം.  സ്വാതന്ത്ര്യസമരസേനാനിയും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വിദ്വാന്‍ അപ്പുക്കുട്ടന്‍വൈദ്യര്‍, രവീന്ദ്രന്‍ വൈദ്യര്‍, അഡ്വ.ബാലഗോപാല്‍, പ്രൊഫ.പുഷ്പവല്ലി, ഡോ.സിതാര, ഡോ.ശരത്കൃഷ്ണഎന്നിവരൊക്കെ കൊടാപ്പള്ളി തറവാട്ടിലെ അംഗങ്ങളാണ്.  എഴുത്തിലെ പാരമ്പര്യം വരദാനമായി ലഭിച്ച....... 

എന്‍.രാമചന്ദ്രന്‍ 

ആറുപതിറ്റാണ്ടിലേറെക്കാലം പത്രപ്രവര്‍ത്തന- പൊതുപ്രവര്‍ത്തന പരിചയം ഉണ്ടായിരുന്ന എന്‍.രാമചന്ദ്രന്‍ അല്പം കാര്യമായും അല്പം കളിയായും അവകാശപ്പെടാറുള്ള ഒരു കാര്യമുണ്ടായിരുന്നു- എഴുതിയ മുഖപ്രസംഗങ്ങളുടെ എണ്ണം നോക്കിയാല്‍ ഗിന്നസ് ബുക്കില്‍ എന്റെ പേര് ചേര്‍ക്കേണ്ടതാണ് !

രാമകൃഷ്ണപ്പിള്ള, സ്വദേശാഭിമാനി

സമത്വസുന്ദരവും നീതിയില്‍ അധിഷ്ഠിതവുമായ ഒരു നല്ല നാളേയ്ക്ക് വേണ്ടി, സ്വന്തം താത്പര്യങ്ങളെ അവഗണിച്ച് ത്യാഗപൂര്‍വം പൊരുതിയ ഒരു കര്‍മധീരനും ദേശസ്‌നേഹിയുമായിരുന്നു രാമകൃഷ്ണപ്പിള്ള.നെയ്യാറ്റിന്‍കര കോട്ടക്കകത്ത് മുല്ലപ്പിള്ളി വീട്ടില്‍ 1875 മെയ് 25നാണ് രാമകൃഷ്ണപ്പിള്ള ജനിച്ചത്. നെയ്യാറ്റിന്‍കര പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ നരസിംഹന്‍ പോറ്റിയാണ് പിതാവ്. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയിലെ വക്കീല്‍ എം.കേശവന്‍പിള്ളയുടെ മകള്‍ ചക്കിയമ്മയാണ് മാതാവ്.  ആദ്യം നെയ്യാറ്റിന്‍കര ഇംഗഌഷ് പാഠശാലയിലും പിന്നെ തിരുവനന്തപുരം രാജകീയ പാഠശാലയിലുമായിരുന്ന പഠനം. പഠിക്കുമ്പോള്‍തന്നെ എഴുത്തിലേക്ക് തിരിഞ്ഞിരുന്നു. ചെറുലേഖനങ്ങള്‍, കൊച്ചുശ്ലോകങ്ങള്‍, വര്‍ത്തമാനക്കത്തുകള്‍ എന്നിവ.  ഉദ്യോഗസ്ഥ അഴിമതികള്‍ക്കെതിരെയായിരുന്നു വര്‍ത്തമാനക്കത്തുകള്‍. എഫ്.എ.പരീക്ഷ പാസ്സായ രാമകൃഷ്ണപ്പിള്ള ഉപരിപഠനത്തിന് തിരുവനന്തപുരത്തുതന്നെ ബി.എ.ക്ലാസ്സിന് ചേര്‍ന്നു.....

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കൊച്ചുമകനും പത്രപ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റ്റുമാണ്  കെ. രാമകൃഷ്ണന്‍. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകള്‍ ഗോമതിയമ്മയുടെയും സ്വാതന്ത്ര്യസമരനായകന്‍  ബാരിസ്റ്റര്‍ എ.കെ. പിള്ളയുടെയും മകനാണ്. 1910 സപ്തംബര്‍ 26ന് തിരുവിതാംകൂറില്‍നിന്ന് നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഈ കൊച്ചുമകനെ ജൂനിയര്‍ രാമകൃഷ്ണപിള്ള എന്ന് വിശേഷിപ്പിച്ചിരുന്നു.  കോഴിക്കോട്ട് ചാലപ്പുറത്തായിരുന്നു താമസം. സംഗീതജ്ഞയായ ആനന്ദവല്ലിയാണ് ഭാര്യ.  1954 ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ പാസായി. 1955 മുതല്‍ '64വരെ മദ്രാസ് മെയിലില്‍ ജോലി ചെയ്തു. നാഷനല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ കാമ്പയിന്‍ ഓഫീസറായി മൂന്നുവര്‍ഷം ജോലിചെയ്തു. 1967ല്‍ ശങ്കര്‍ കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ ചില്‍ഡ്രന്‍സ് വേള്‍ഡിന്റെയും പുസ്തകപ്രസിദ്ധീകരണ വിഭാഗമായ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെയും ചുമതല ലഭിച്ചു......

ഭരണസിരാകേന്ദ്രമായ ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനാകുന്നത് പത്രപ്രവര്‍ത്തകരുടെ ജീവിതത്തിലെ സ്വപ്നസാക്ഷാത്കാരമാണ്.  അതിലൊരാളായിരുന്നു പാട്രിയറ്റ് പത്രത്തിന്റെ ദല്‍ഹി ലേഖകനായ പി.രാമന്‍.  ഇ.എം.എസ്സിന്റെ സഹോദരിയുടെ മകന്‍ എന്ന ബന്ധുത്വബലമുണ്ടായിട്ടും അതൊന്നും പറഞ്ഞുനടക്കുന്ന സ്വഭാവക്കാരനായിരുന്നില്ല രാമന്‍.

ഊര്‍ജ്ജസ്വലനായ പത്രപ്രവര്‍ത്തകനായിരുന്നു രാമന്‍ രാമന്തളി. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ സജീവാംഗവും കണ്ണൂര്‍ ജില്ലാ യൂണിയന്റെ സാരഥിയുമായിരുന്നു. രാമന്തളി റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ദേശാഭിമാനിയുടെ ശക്തി ചൈതന്യമായിരുന്നു.
1979 നവംബര്‍ 13 ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ച അദ്ദേഹം പത്രപ്രവര്‍ത്തകര്‍ക്ക് ഒട്ടേറെ സംഭാവന നല്‍കിയിട്ടുണ്ട്.കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 24-ാമത് സമ്മേളനം നടന്നത്  രാമന്തളിയുടെ പേരിലുള്ള നഗറിലായിരുന്നു. കണ്ണൂരിലെ യൂണിയന്റെ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച രാമന്തളിയോടുള്ള ബഹുമാനാദരവുകള്‍ സമ്മേളന നഗരിയില്‍ പ്രകടമായിരുന്നു. രാമന്തളിയുടെ നിരവധി ലേഖനങ്ങളും ...

1919-ല്‍ ഏറനാട് താലൂക്കിലെ കൊങ്ങോട്ടിക്കടുത്ത നെടിയിരിപ്പില്‍ ജനിച്ച തെരുവത്ത് രാമന്‍ കോഴിക്കോട് കേന്ദ്രമാക്കി നടത്തിയ പത്രപ്രവര്‍ത്തനം വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. നീലഗിരി, ദേവര്‍ഷോല സ്‌കൂളുകളിലും മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിലും വിദ്യാഭ്യാസം ചെയ്ത തെരുവത്ത് രാമന്‍ 1938-ല്‍ 19-ാമത്തെ വയസ്സില്‍ സാഹിത്യകാഹളത്തിന്റെ പത്രാധിപരായിട്ടാണ് പത്രപ്രവര്‍ത്തനരംഗത്ത് വരുന്നത്.  കാഹളം വാരികയായപ്പോള്‍ പ്രസ് കണ്ടുകെട്ടി.  1946-ല്‍ ഭാരതി സാഹിത്യവാരികയുമായാണ് വീണ്ടും രംഗത്തെത്തിയത്..  മാപ്പിളറവ്യൂ, യുവകേസരി, യുവകാഹളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി കവിതകളും എഴുതാറുണ്ടായിരുന്നു ...

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സ്ഥാപക നേതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ടി. രാമനുണ്ണി എന്ന ഉണ്ണിയേട്ടന്‍ ഒട്ടേറെ ഉല്‍കൃഷ്ട ഗുണങ്ങളുള്ള ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. കോഴിക്കോട് ജില്ലയില്‍ അറുപതുകളുടെ അവസാനത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഔദ്ധ്യോഗിക മുഖപത്രത്തില്‍ ജോലി ചെയ്യവെ പത്രപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധീരോദാത്ത നേതൃത്വം നല്‍കിയ ഉണ്ണിയേട്ടന്‍ യൂണിയന്റെ മെമ്പര്‍ഷിപ്പ് പുസ്തകവുമായി ...

പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചെങ്കിലും മാധ്യമരംഗത്തും സംഘടനാ പ്രവര്‍ത്തനത്തിലും  സാഹിത്യ - സാംസ്‌കാരിക രംഗത്തും സജീവമാണ് രവി കുറ്റിക്കാട്.
എറണാകുളം ജില്ലയില്‍ പറവൂരിനടുത്ത് ചേന്ദമംഗലത്താണ് 1948 ഡിസംബര്‍ 28-ന് രവീന്ദ്രനാഥ് എന്ന രവി കുറ്റിക്കാട് ജനിച്ചത്.  അച്ഛന്‍ ബി.ജി.നാരായണനച്ചന്‍, അമ്മ സരോജിനിയമ്മ.

Ravindranath PK

Active journalist for sixty years, P K Ravindranath had a chequered career, few journalists could claim. A regular mainstream Journalist, who worked with mainline publications like ‘The Free Press Journal’,’ The Times of India’,’ The Mathrubhumi’ and ‘The National Herald’, he has been associated with a number of periodicals- ‘Modern Review’, ’Link’ and niche publications like ‘Society and Science’,’ Air Observer’, ‘Skyways’ and ‘Kerala in Mumbai’. It has been a rewarding career for a boy who landed in India as a refugee from Burma where he was born and brought up till April 1940. He began life in Kozhikode at his ancestral home, penniless and at the mercy of his mother’s Uncle. He knew no Malayalam, except to speak the language. Hindi was his second language at school in Burma. As a refugee, he got exemption in Malayalam and joined the Malabar Christian College. Later he moved to Ganapat High School and then Zamorin’s College where he did his Intermediate classes.......

ജനനം 1939ല്‍ എറണാകുളം കരീത്തറ വീട്ടില്‍.അച്ഛന്‍ കെ.ആര്‍.മാത്യു. അമ്മ ലുഥീന
1963 എറണാകുളം മഹാരാജാസ് കോളേജില്‍ എം.എക്കു പഠിക്കുമ്പോള്‍ കൊച്ചിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കേരളപ്രകാശം ദിനപത്രത്തില്‍ പത്രപ്രവര്‍ത്തനം തുടങ്ങി.  തുടര്‍ന്ന് കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു ദിനപത്രത്തിലും കേരളഭൂഷണം ദിനപത്രത്തിലും  പത്രാധിപ സമിതിയംഗമായി പിന്നീട് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടറായി രണ്ടുകൊല്ലം പ്രവര്‍ത്തിച്ചു.  1970ല്‍ കോട്ടയത്ത് ദ ഹിന്ദു പത്രത്തിന്റെ റിപ്പോര്‍ട്ടറായി.  1978ല്‍ കൊച്ചിയില്‍ ദി ഹിന്ദുവിന്റെ ബ്യൂറോ ചീഫായി.  1980ല്‍ കൊച്ചിയില്‍ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎന്‍ഐ) റിപ്പോര്‍ട്ടറായി. 1987ല്‍ കോട്ടയത്തു മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായി ചേര്‍ന്നു.  2002ല്‍ സ്വമേധയാ മംഗളം ദിനപത്രത്തില്‍ നിന്ന് വിരമിച്ചു.  ഇപ്പോള്‍ കോളമിസ്റ്റ് എന്ന നിലയില്‍ മലയാളത്തിലും വിദേശരാജ്യങ്ങളില്‍ നിന്നു .......

 

കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള മിശ്രഭോജനത്തിന്റെയും സഹോദര പ്രസാഥാനത്തിന്റെയും ഉപജ്ഞാതാവാണ് കെ.അയ്യപ്പന്‍ മാസ്റ്റര്‍.  കമ്മ്യൂണിസ്റ്റുകാര്‍ പരസ്പരം കോംമ്രേഡ് അഥവാ സഖാവ് എന്ന് വിളിക്കുന്നതിനു മുമ്പ് മലയാളക്കരയില്‍ സമഭാവനയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് അയ്യപ്പന്‍ സ്ഥാപിച്ചതാണ് സഹോദര പ്രസ്ഥാനം.  ജാതി നശീകരണത്തിനും യുക്തിവാദത്തിനുമായി 1917-ല്‍ അദ്ദേഹം 'സഹോദരന്‍' മാസിക  ആരംഭിച്ചു.  പിന്നീട് അത് വാരികയായും കൊച്ചി രാജത്ത് ഏറ്റവും വലിയ ദിനപത്രമായും  വളര്‍ന്നു. സഹോദരന്‍ പത്രത്തില്‍ അയ്യപ്പന്‍ മാസ്റ്റര്‍ എഴുതിയിരുന്ന മുഖപ്രസംഗങ്ങള്‍ വായനക്കാര്‍ക്കിടയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി.  കൊടുങ്ങല്ലൂര്‍ അമ്പലത്തിലെ  അനാചാരങ്ങളെ എതിര്‍ത്തും അയിത്ത ജാതിക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിക്കാന്‍ സമരം നയിച്ചും യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്ക് ഒത്താശചെയ്തും സഹോദരന്‍ അയ്യപ്പന്‍ നടത്തിയ പോരാട്ടങ്ങള്‍ക്കെല്ലാം ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹവും പിന്തുണയും ഉണ്ടായിരുന്നു.  സഹോദരന്‍ പത്രത്തിലെ മുഖപ്രസംഗങ്ങള്‍ ഗുരു അംഗീകരിച്ചിരുന്നു. ...

Sanjayan was M.R. Nair in real life, that is Mannikoth Ramunni Nair. Born in Othayoth family in Thiruvangad near Thalassery on June 13,1903. M.R. Nair became a journalist after a short stint in a government department as clerk and as tutor in Malabar Christian College in Kozhikode. He wrote under the pseudonym Sanjayan. He was closely related with a journal called "Kerala Patrika" published from Kozhikode, where he lived after 1935.When Kozhikode he wrote for Mathrubhumi.....

പത്രപ്രവര്‍ത്തകനായ ചൊവ്വര പരമേശ്വരന്റേയും ഗൗരിയമ്മയുടേയും മകനാണ് കെ.സര്‍വദമനന്‍.  മൂത്ത സഹോദരന്‍ കെ.രാമചന്ദ്രനും  മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.  എറണാകുളം ജില്ലയിലെ ചൊവ്വരയാണ് ജന്മസ്ഥലം.  1940 നവംബര്‍ 10-ന് ജനനം.

N.N.Sathyavrathan, was born in Kumbalangi near Kochi. His father Nedungayil narayanan was a social worker. Mother is Janaki. Sathyavrathan, began his journalistic career with ’Deenabhandu’ later joined ‘Mathrubhumi’ in 1958 and was associated with the newspaper for 30 years. He retired in 1988 as New Editor Co-ordination and then joined ‘Kerala Kaumadi’ as Resident Editor.

കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയലേഖകന്മാരില്‍ ഒരാളായിരുന്നു കെ.സി.സെബാസ്റ്റിയന്‍. ഒടുവില്‍ ലേഖകവൃത്തിയുടെ അതിരുകള്‍ ലംഘിച്ച് അദ്ദേഹം രാഷ്ട്രീയ മേഖലകളിലേക്ക് സഞ്ചാരം നടത്തി പതിനേഴാം വയസ്സില്‍ പത്രത്തില്‍ ഏജന്‍സി  ...

1969 നവംബറില്‍ കേരളാ പ്രസ് സര്‍വീസ് എന്നó മലയാളം വാര്‍ത്താ ഏജന്‍സിയുടെ തിരുവനന്തപുരം ലേഖകനായി പത്രപ്രവര്‍ത്തന രംഗത്തെത്തി. പിന്നീട് ആകാശവാണി വാര്‍ത്താവിഭാഗത്തില്‍ð പ്രവര്‍ത്തിച്ചു. 1980-ല്‍ മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി. മൂന്നുതവണ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ഉള്‍പ്പെടെ പത്രപ്രവര്‍ത്തനരംഗത്തെ മികവിന് 35 ഓളം പുരസ്‌കാരങ്ങളും നേടി. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് അവാര്‍ഡ്, വി.കെ. കൃഷ്ണമേനോന്‍ സ്മാരകസമിതി അവാര്‍ഡ്, ചലഞ്ച് മെമ്മോറിയല്‍ അവാര്‍ഡ്, അടൂര്‍ഭാസി കള്‍ച്ചറല്‍ð സൊസൈറ്റി അവാര്‍ഡ്, ഷാര്‍ജ മലയാളി അസോസിയേഷന്‍ അവാര്‍ഡ്, പൊന്നറ ശ്രീധര്‍ മൊമ്മോറിയല്‍ðഅവാര്‍ഡ്, പട്ടംതാണുപിള്ള ട്രസ്റ്റ് അവാര്‍ഡ്, പി.ഭാസ്‌കരന്‍ മെേമ്മാറിയല്‍ðഅവാര്‍ഡ്, ചട്ടമ്പിസ്വാമി സ്മാരക അവാര്‍ഡ്, റോട്ടറിക്ലബ് അവാര്‍ഡ് തുടങ്ങിയവ ഇതില്‍ð ഉള്‍പ്പെടുന്നു. 1987-ല്‍ തോംസണ്‍ ഫൗണ്ടേഷനും പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്ന് കോട്ടയത്ത് മലയാളമനോരമയില്‍ നടത്തിയ പത്രപ്രവര്‍ത്തക പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ട്. യു.എസ്., റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ജര്‍മനി തുടങ്ങി 30-ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു......

Pages